പെരുന്നാൾ അവധി: വിമാനത്താവളത്തില്‍ യാത്രക്കാർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ

Published : Jul 02, 2016, 07:40 PM ISTUpdated : Oct 04, 2018, 07:37 PM IST
പെരുന്നാൾ അവധി: വിമാനത്താവളത്തില്‍ യാത്രക്കാർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ

Synopsis

ദോഹ: പെരുന്നാൾ അവധി പ്രമാണിച്ച് നാട്ടിലേക്കു പോകുന്നവരുടെ തിരക്ക് കൂടിയതോടെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ, യാത്രക്കാർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും , യാത്ര സുഗമമാക്കാനും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. യാത്രയുടെ മൂന്ന് മണിക്കൂർ മുമ്പെങ്കിലും   ഓൺലൈൻ ചെക് ഇൻ ചെയ്യാൻ യാത്രക്കാർ തയാറാവണമെന്നും ദീർഘ നേരം ക്യൂവിൽ നിന്നു ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ ഇതു വഴി സാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വിമാനം പുറപ്പെടുന്നതിനു ഒരു മണിക്കൂർ മുൻപ്  ചെക്ക് ഇൻ കൗണ്ടറുകൾ അടക്കുന്നതിനാൽ യാത്രക്കാർ കൃത്യസമയത്ത് ചെക് ഇൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണം. ഖത്തർ ഐഡി സ്മാർട്ട്  കാർഡ് സംവിധാനമുള്ള യാത്രക്കാർക്ക്  ഇ  ഗേറ്റ് വഴി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാവും.യാത്ര പുറപ്പെടുന്നതിനു മുമ്പ്  പാസ്സ്പോര്‍ട്ട്, വിസ, വിമാന ടിക്കറ്റ്, എക്സിറ് പെർമിറ്റ് തുടങ്ങിയവ പരിശോധിച്ച ഉറപ്പ് വരുത്തണം.താമസ രേഖയുടെ കാലാവധി നാട്ടിൽ നിന്നും തിരിച്ചെത്തുന്നത് വരെ ഉണ്ടെന്നു ഉറപ്പു വരുത്തണമെന്നും അറിയിപ്പിൽ ഓർമപ്പെടുത്തുന്നു.

യാത്രക്കാരെ എയർപോർട്ടിൽ എത്തിക്കുന്നവർ കുറഞ്ഞ സമയം മാത്രമേ പാർക്കിങ് സൗകര്യം ഉപയോഗിക്കാവൂ. അല്ലാത്ത പക്ഷം ഷട്ടിൽ  സർവിസ് ഉപയോഗിച്ചു ദൂരെ സ്ഥലങ്ങളിൽ വാഹനം  പാർക് ചെയ്യാൻ ശ്രദ്ധിക്കണം. ഓൺലൈൻ ചെക് ഇൻ ചെയ്യുന്ന ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ 10 ശതമാനം വിലക്കുറവും അനുവദിച്ചിട്ടുണ്ട്. അതേസമയം, ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ കുറഞ്ഞ നിരക്കിലുള്ള ഇക്കോണമി ക്ലാസ് പ്രൊമോഷൻ  ടിക്കറ്റുകൾക്കു ക്യു മൈൽ സംവിധാനം ഉപയോഗിച്ചു  ഉയർന്ന ക്ലാസ്സിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യം നിർത്തലാക്കി.

എന്നാൽ കൂടിയ നിരക്കിൽ  എടുക്കുന്ന ഇക്കണോമി ടിക്കെറ്റുകളാണെങ്കിൽ  ക്യു മൈൽ സംവിധാനം നേരെത്തെ പോലെ അപ്ഗ്രേഡ് ചെയ്യാൻ കഴിയും. ഏറ്റവും കുറഞ്ഞ  ക്യു മൈൽസ് മുന്നൂറിൽ  നിന്നും 500 ആയും ഉയർത്തിയിട്ടുണ്ട്  ചെറുയാത്രകൾ നടത്തുന്ന യാതക്കാർക്കു ഇതു വളെരയധികം സഹായകമാകുമെന്ന് ഖത്തർ എയർ വേസ് വൃത്തങ്ങൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച
കോടതിയിലെ പ്രഹരത്തിന് പിന്നാലെ ഇന്ത്യയെ പരാമർശിച്ച് ട്രംപ്; 'ഒരുമാറ്റവും ഉണ്ടാകില്ല', ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആരംഭിച്ചെന്ന് മറുപടി