
തൃശൂര്‍ ഒല്ലൂരില്‍ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. വാടാനപ്പിള്ളി സ്വദേശിക്കെതിരെ യുവതി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുവതി പറയുന്നു.
രണ്ട് കൊല്ലം മുമ്പാണ് വിദേശത്ത് ജോലി ശരിയാക്കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് യുവതിയെ തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി കമറുദ്ദീന്‍ വിദേശത്തേക്ക് കൊണ്ടുപോകുന്നത്. ഖത്തറിലെത്തിയ ശേഷം വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും കുറച്ച് കാലം ഒരുമിച്ച് കഴിഞ്ഞ ശേഷം ഇയാള്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു. മറ്റൊരു ഭാര്യയും മക്കളുമുള്ള ഇയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം. നാട്ടില്‍ വെച്ചും വിദേശത്ത് വെച്ചും കമറുദ്ദീന്‍ പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
ഒല്ലൂര്‍ പൊലീസില്‍ നാല് മാസം മുന്‍പ് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ കാണാനെത്തിയത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ലഭിച്ച ശേഷമായിരുന്നു കമറുദ്ദീനുമായി യുവതി അടുപ്പത്തിലാകുന്നത്. ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളുമുണ്ട്. അകന്ന ബന്ധുവിന്റെ വീട്ടിലാണ് യുവതിയും മക്കളും ഇപ്പോള്‍ കഴിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam