
വിവാഹിതയായ ദലിത് യുവതിയെ, പൊലീസുകാരനടക്കം നാലുപേർ ചേർന്ന് പീഡിപ്പിച്ച സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് യുവതിയെ കേസിലെ പ്രതിയായ ശ്രീജിത്താണ് ആദ്യം പരിചയപ്പെടുന്നത്. സൗഹൃദത്തിലായ സ്ത്രീയെ സിറ്റി കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാനായ അഭയെന്റ് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു.
ഇവരെ കൂടാതെ ബിജുകുമാർ, സജിത് എന്നിവരും സ്ത്രീയെ പീഡിപ്പിച്ചു. അവശായ സ്ത്രീ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ തേടി. ഇതാണ് പീഡന വിവരം പുറത്തറിയാൻ കാരണം. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം നെയ്യാറ്റിൻകര ഡിവൈഎസ്പിയുിടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam