പീഢനത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ യാത്ര ചെയ്യേണ്ടി വന്നത് 75 കിലോമീറ്റര്‍!

 
Published : Jul 25, 2018, 10:27 AM IST
പീഢനത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ യാത്ര ചെയ്യേണ്ടി വന്നത് 75 കിലോമീറ്റര്‍!

Synopsis

വനിത പൊലീസിന്‍റെയും ഡോക്ടറിന്‍റെയും സേവനം ഗ്രാമത്തില്‍ ലഭിച്ചില്ല

ഭോപ്പാല്‍: ക്രൂര പീഢനത്തിന് ഇരയായ ശേഷം തളരാത്ത മനസുമായി പോരാടാന്‍ തീരുമാനമെടുത്ത പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ഭോപ്പാലിലെ മോറീന ജില്ലയില്‍ പതിനാറുകാരിയായ പെണ്‍കുട്ടി കൂട്ട ബലാലത്സംഗത്തിന് ഇരയായത്. രാത്രിയില്‍ നാലംഗ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം ഉപദ്രവിക്കുകയായിരുന്നു.

ചന്ദന്‍ സിംഗ്, സോന്‍പാല്‍ സിംഗ്, ധര്‍മേന്ദ്ര സിംഗ്, ജാന്‍വീര്‍ സിംഗ് എന്നിവരാണ് കേസിലെ പ്രതികളെന്നും സംഭവത്തിന് ശേഷം അവര്‍ യുവതിയെ ഫാമില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പക്ഷേ, വേദന കൊണ്ട് പുളഞ്ഞപ്പോഴും നിശ്ചയദാര്‍ഡ്യം കെെവിടാന്‍ അവള്‍ ഒരുക്കമായില്ല. എങ്ങനെയൊക്കെയോ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെ അവര്‍ പെണ്‍കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി. പക്ഷേ, വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പീഢനക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. നാഗരയിലെ അടുത്തുള്ള സ്റ്റേഷനുകളിലോ വനിത പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ 75 കിലോമീറ്റര്‍ യാത്ര ചെയ്ത് മോറീന ടൗണില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയുമായി യാത്ര ചെയ്തു.

വനിത ഡോക്ടറിന്‍റെ സേവനവും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ ലഭിച്ചിരുന്നില്ല. അതിനും താണ്ടേണ്ടി വന്നത് 75 കീലോ മീറ്ററാണ്. പോക്സോ ആക്ട് പ്രകാരവും കൂട്ട ബലാത്സംഗത്തിനും പ്രതികളുടെ മേല്‍ കേസെടുത്തിട്ടുണ്ടെന്ന് നാഗര പൊലീസ് സ്റ്റേഷന്‍റെ ചാര്‍ജുള്ള ശിവപ്രതാപ് സിംഗ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി
50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ