
തിരുവനന്തപുരം: ആര്‍.സി.സിയിലെ ചികില്‍സക്കിടെ എച്ച്.ഐ.വി ബാധ ഉണ്ടെന്ന് കണ്ടെത്തിയ കുട്ടിയ്ക്ക് ക്യാന്‍സര്‍ ചികില്‍സ അടക്കം നിഷേധിക്കുന്നതായി പരാതി . ഒരാഴ്ച മുന്പ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ് ചാര്‍ജ് ചെയ്തു . അതേസമയം ക്യാന്‍സര്‍ ചികില്‍സ നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും രക്ഷിതാക്കള്‍ അത് വേണ്ടെന്ന് വച്ച് ഡിസ്ചാര്‍ജ് വാങ്ങി പോകുകയായിരുന്നുവെന്ന് ആര്‍.സി.സി ഡയറക്ടര്‍ പ്രതികരിച്ചു .
ആര്‍.സി.സിയിലെ രക്താര്‍ബുദ ചികില്‍സക്കിടെയാണ് 9 വയസുകാരിയ്ക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തിയത് . തുടര്‍ന്ന് സംഭവം വിവാദമായതോടെ തുടര്‍ ചികില്‍സ അടക്കം എല്ലാം ആര്‍.സി.സി സൗജന്യമായി വാഗ്ദാനം ചെയ്തു . പിന്നീട് കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ വൈറസിന്‍റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് . എന്നാല്‍ എച്ച് ഐ വി ബാധയല്ലെന്ന് സ്ഥിരീകരിച്ചിട്ടുമില്ല , ഇതേത്തുടര്‍ന്ന് എച്ച് ഐ വി ബാധയ്ക്ക് നല്‍കുന്ന ചികില്‍സ തുടങ്ങിയില്ല . ഇതിനിടിയില്‍ തന്നെ രക്താര്‍ബുദത്തിനുള്ള ചികില്‍സയും ആശുപത്രി അധികൃതര്‍ നിര്‍ത്തിവച്ചെ്ന്നാണ് കുട്ടിയുടെ അച്ഛന്‍റെ പരാതി
എന്നാല്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താത്തതിനാല്‍ എച്ച്.ഐ.വി ബാധക്കുള്ള ചികില്‍സ തുടങ്ങാനാകില്ലെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധരടക്കം പറഞ്ഞതിനാലാണ് ആ ചികില്‍സ തുടങ്ങാത്തതെന്ന് ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പ്രതികരിച്ചു . രോഗമുണ്ടോ ഇല്ലയോ എന്നതില്‍ ദേശീയ തലത്തിലെ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. അര്‍ബുദ ചികില്‍സ നല്‍കാമെന്ന് പറഞ്ഞതാണെങ്കിലും കുട്ടിയുടെ വീട്ടുകാര്‍ അതിന് നില്‍ക്കാതെ പോകുകയായിരുന്നൂവെന്നും ഡയറക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam