
ന്യൂഡല്‍ഹി: മൊബൈൽ സേവനദാതാക്കളായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡും എയർസെല്ലും ലയിച്ചു. ഇന്ത്യൻ ടെലികോം മേഖലയിലെ ഏറ്റവും വലിയ ഇടാപാടോടെയായിരുന്ന ലയനം. ഇതോടെ റിലയൻസ്-എയർസെൽ കമ്പനിക്ക് 65,000 കോടി രൂപയുടെ ആസ്ഥിയായി. ഇതോടെ ഐഡിയയുടെ മൂന്നാംസ്ഥാനം നഷ്ടമായി. .
ഇന്ത്യയിൽ ഉപയോക്താക്കളുടെ കാര്യത്തിൽ മൂന്നാമത്തെ വലിയ കമ്പനിയാണ് ഇത്. റിലയൻസിന് 9 കോടി 87 ലക്ഷം ഉപഭോക്താക്കളും എയർസെല്ലിന് 8 കോടി 80 ലക്ഷവും ഉപഭോക്താക്കളുമാണ് ഉള്ളത്. എയർടെലും വോഡഫോണുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ . മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷൻസിനാണ് എയർസെല്ലിന്‍റെ ഭൂരിഭാഗവും ഓഹരികളുള്ളത്. റിലയൻസുമായി ലയിച്ചതോടെ ഇരു കമ്പനികളും ഓഹരികൾ പങ്കുവയ്ക്കും. ബോർഡുകളിലും സമിതികളിലും തുല്യ അംഗങ്ങളുണ്ടായിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam