ഓഖി നാശം വിതച്ചിട്ട് ഒരു വര്‍ഷം; നഷ്ടപരിഹാര വിതരണം ഇതുവരെ പൂര്‍ത്തിയായില്ല

Published : Nov 29, 2018, 03:39 PM ISTUpdated : Nov 29, 2018, 03:44 PM IST
ഓഖി നാശം വിതച്ചിട്ട് ഒരു വര്‍ഷം; നഷ്ടപരിഹാര വിതരണം ഇതുവരെ പൂര്‍ത്തിയായില്ല

Synopsis

ഓഖി ദുരിതം വിതച്ച് ഒരു വർഷം പൂർത്തിയായിട്ടും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ വിതരണം പൂർത്തിയായില്ല. കേടുപാടുകൾ സംഭവിച്ച വലിയ ബോട്ടുകളും ചെറു വള്ളങ്ങളും ഇനിയും കടലിലിറക്കാനാവാതെ ദുരിതത്തിലാണ് ബോട്ടുടമകളും മൽസ്യത്തൊഴിലാളികളും.

തിരുവനന്തപുരം: ഓഖി ദുരിതം വിതച്ച് ഒരു വർഷം പൂർത്തിയായിട്ടും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ വിതരണം പൂർത്തിയായില്ല. കേടുപാടുകൾ സംഭവിച്ച വലിയ ബോട്ടുകളും ചെറു വള്ളങ്ങളും ഇനിയും കടലിലിറക്കാനാവാതെ ദുരിതത്തിലാണ് ബോട്ടുടമകളും മൽസ്യത്തൊഴിലാളികളും.

ഓഖി ചുഴലിക്കാറ്റിൽ പെട്ട് കോഴിക്കോട് ജില്ലയിൽ 15 ബോട്ടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. നിരവധി ചെറുവള്ളങ്ങൾക്കും കേടുപാടുകളുണ്ടായി. ആകെ 50 ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടം സംഭവിച്ചെന്നാണ് ബോട്ടുടമകളുടെ കണക്ക്. 

 

എന്നാൽ ജില്ലയ്ക്ക് അനുവദിച്ചത് 29 ലക്ഷം രൂപ മാത്രം. ഫിഷറീസ് വകുപ്പ് വഴി ഇതുവരെ വിതരണം ചെയ്തത് പതിനാറ് ലക്ഷത്തി നാൽപത്തി അയ്യായിരം രൂപ. പ്രൊപ്പല്ലറുകളടക്കം നശിച്ച് ഉപയോഗ ശൂന്യമായ പല ബോട്ടുകൾക്കും യഥാർത്ഥ നഷ്ടത്തേക്കാൾ തീരെ കുറഞ്ഞ തുകയാണ് കിട്ടിയതെന്ന് ബോട്ടുടമകൾ പറയുന്നു.

15 ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിൽ ആറെണ്ണത്തിനുള്ള നഷ്ടപരിഹാരം മാത്രമാണ് വിതരണം ചെയ്തത്. ചെറുവള്ളങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വിതരണം തുടങ്ങിയിട്ടുമില്ല. നഷ്ടപരിഹാരത്തുകയുടെ രണ്ടാം ഗഡുവിനെ കുറിച്ച് സർക്കാരിൽ നിന്ന് സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറയുന്നത്. നഷ്ടപരിഹാരത്തുകയുടെ രണ്ടാം ഘട്ടം അനുവദിച്ചില്ലെങ്കിൽ ജീവിതം ദുരിതത്തിലാകുമെന്നാണ് മൽസ്യത്തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന