
മീററ്റ്: കവര്‍ച്ച സംഘം കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91 ല്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നോയിഡ സ്വദേശിയായി 35 കാരിയായ യുവതിയും ഇവരുടെ 14 വയസുള്ള മകളുമാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.
ബന്ധുവിന്‍റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നോയിഡയില്‍ നിന്നും ഷാജഹാന്‍പുരിലേക്കു പോകുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. നോയിഡയിലെ സെക്ടര്‍ 68 ലെ വീട്ടില്‍നിന്നും വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ പുറപ്പെട്ട കുംടുംബം സഞ്ചരിച്ചിരുന്ന കാര്‍ ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ കവര്‍ച്ചാ സംഘം ആക്രമിക്കുകയായിരുന്നു. റോഡരികിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സംഘം ഇരുമ്പ് ദണ്ഡ് റോഡിലേക്കെറിഞ്ഞു. ഡ്രൈവര്‍ കാര്‍ നിത്തി പരിശോധിക്കാനിറങ്ങിയപ്പോള്‍ കുറ്റിക്കാട്ടില്‍നിന്നും പുറത്തെത്തിയ അഞ്ചംഗ കവര്‍ച്ചാ സംഘം യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് കാറുമായി കടന്ന സംഘം വിജനമായ സ്ഥലത്ത് വച്ച് അമ്മയെയും മകളെയും കൂട്ട മാനഭംഗപ്പെടുത്തിനിരയാക്കുകയായിരുന്നു. പിന്നീട് യാത്രക്കാരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന ശേഷം രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ ഇവിടെ നിന്നും രക്ഷപ്പെട്ട കുടുംബം അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് റെയിഞ്ച് ഡിഐജി ലക്ഷ്മി സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam