വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നു; രാഷ്ട്രീയ നേതാവിന്റെ മകന് ജീവപര്യന്തം

Published : Sep 06, 2017, 04:37 PM ISTUpdated : Oct 05, 2018, 03:54 AM IST
വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നു; രാഷ്ട്രീയ നേതാവിന്റെ മകന് ജീവപര്യന്തം

Synopsis

പട്‌ന: ബീഹാറില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ വെടിവച്ച് കൊന്ന മുന്‍ ജെ.ഡി.യു നേതാവിന്റെ മകന് ജീവപര്യന്തം തടവ്. ആദിത്യ സച്ച്‌ദേവ എന്ന പ്ലസ്ടു വിദ്യാര്‍ത്തി് കൊല്ലപ്പെട്ട കേസിലാണ് വിധി.

ബീഹാര്‍ മുഖ്യന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവിന്റെ മുതിര്‍ന്ന നേതവായിരുന്ന മനോരമ ദേവിയുടെ മകന്‍ റോക്കി യാദവാണ് ശിക്ഷിക്കപ്പെട്ടത്. മനോരമ ദേവിയെ പില്‍ക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. റോക്കിയെ രക്ഷിക്കാന്‍ അച്ഛന്‍ ശ്രമം നടത്തിയതിന്റെ പേരിലായിരുന്നു പാര്‍ട്ടി നടപടി.  

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായി സംഭവം. റോഡില്‍ റേഞ്ച് റോവറുമായി പോകുമ്പോള്‍ മറ്റൊരു ചെറിയ വാഹനം മറികടന്നത് ഇഷ്ടപ്പെടാതിരുന്ന റോക്കി ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും തുര്‍ന്ന് വണ്ടിയിലേക്കും വെടിയുതര്‍ത്തു. വണ്ടിയിലുണ്ടായിരുന്ന ആദ്യത്യ സച്ച്‌ദേവ് വെടിയേറ്റ ഉടന്‍ മരിക്കുകയായിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു