
രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാതെ ജനങ്ങളെ പറ്റിക്കുകയാണെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലി. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജിന്റെ നേതൃത്വത്തില്‍ അബാന്‍ ജംഗ്ഷനില്‍നിന്ന് റാലി തുടങ്ങി. 100 മീറ്ററപ്പുറം ഐശ്വര്യ തീയേറ്ററിന് മുമ്പിലായി ആദ്യസെറ്റ് ചീമുട്ടകള്‍ റാലിക്കിടയിലേക്ക് പതിച്ചു. ഏറ് എവിടെനിന്ന് വന്നെന്നറിയാതെ വട്ടംകറങ്ങിയ നേതാക്കള്‍ ചില വെല്ലുവിളികളൊക്കെ നടത്തിയശേഷം റാലി തുടര്‍ന്നു. ഗാന്ധിപ്രതിമയുടെ മുന്നിലെത്തിയപ്പോള്‍ വീണ്ടും അജ്ഞാതര്‍ റാലിക്ക് നേരെ ചീമുട്ടയെറിഞ്ഞു.
ചീമുട്ടയേറിന് പിന്നില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്നാല്‍ ആറന്മുളയിലെ തോല്‍വിയെച്ചൊല്ലി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ശിവദാസന്‍ നായരും എതിര്‍ചേരിയിലുള്ള ഡിസിസി പ്രസിഡന്റും തമ്മിലുള്ള തര്‍ക്കത്തിന്റെ ബാക്കിപത്രമാണ് ചീമുട്ടയേറെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഏറ് കൊണ്ട നേതാക്കളെല്ലാം ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരാണെന്നത് ഇതിന്റെ കൂടെ കൂട്ടിവായിക്കണമെന്നും ഇവര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam