
തിരുവനന്തപുരം: ആര്‍എസ്എസ് ഖാലിസ്ഥാന്‍ മോഡല്‍ ശബരിമലയില്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. സത്രീകളെയും കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നു. ജനാധിപത്യ വിശ്വാസികള്‍ അത് തിരിച്ചറിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സ്ത്രീകളെ ശബരിമലയില്‍ കയറ്റാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. മണ്ഡല മകരവിളക്ക് സമയത്ത് അങ്ങനെ ആരും അവിടെ വന്നിട്ടുള്ളതായും അറിയില്ല. എൽഡിഎഫ് ജനാധിത്യ മഹിളാ അസോസിയേഷനാ സ്ത്രീക്കള കയറ്റാൻ തീരുമാനിച്ചിട്ടില്ല. പിന്നെ എന്തിനാണ് സമരം ചെയ്യുന്നത്.
ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. ഖാലിസ്ഥാൻ തീവ്രവാദികൾ സുവർണ ക്ഷേത്രം പിടിച്ചെടുത്തതുപോലെ ഒരു തന്ത്രമാണ് ശബരിമലയിൽ ആർ.എസ്.എസ് ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കേന്ദ്ര സർക്കാരിനെ സ്വാധീനിച്ച് ടെലിവിഷൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും മാധ്യമ പ്രവർത്തകരെയും പൊലീസുദ്യോഗസ്ഥകരെയും ഭീഷണിപ്പെടുത്തുന്നുവെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam