
ദില്ലി: ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹര്‍ജി കൂടി സുപ്രീംകോടതിയിലെത്തി. ഇതോടെ ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളുടെ എണ്ണം 21 ആയി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ളോയിസ് ഫ്രണ്ട് ആണ് 21-ാമത്തെ പുനഃപരിശോധന ഹര്‍ജി നൽകിയത്.
സുപ്രീംകോടതി വിധി വനിത ജീവനക്കാരെ പ്രതികൂലമായി ബാധിച്ചെന്ന് ഹര്‍ജിയിൽ പറയുന്നു. ആര്‍ത്തവ കാലത്ത് കിട്ടിയിരുന്ന അഞ്ച് ദിവസത്തെ അവധി സുപ്രീംകോടതി വിധിയോടെ നഷ്ടമാകുന്ന സ്ഥിതിയാണ്. ആര്‍ത്തവ സമയത്ത് ക്ഷേത്രപ്രവേശനം ഹിന്ദു വിശ്വാസത്തിന് എതിരാണെന്നും ഹര്‍ജിയിൽ പറയുന്നു. പ്രതിഷ്ഠയുടെ സ്വാഭാവത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനം തീരുമാനിക്കുക എന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam