ശശികലയ്ക്ക് ജയിലില്‍ അധികസൗകര്യമില്ല; ചികിത്സയ്ക്കും യോഗ ചെയ്യാനും അനമുതി

Published : Feb 16, 2017, 07:31 AM ISTUpdated : Oct 04, 2018, 07:40 PM IST
ശശികലയ്ക്ക് ജയിലില്‍ അധികസൗകര്യമില്ല; ചികിത്സയ്ക്കും യോഗ ചെയ്യാനും അനമുതി

Synopsis

ബംഗലൂരു: പരപ്പന അഗ്രഹാര ജയിലില്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല സാധാരണ തടവുകാരിയായി  തുടരും.കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജയില്‍ അധികൃതര്‍ ശശികലയെ അറിയിച്ചു. ജയിലില്‍ തനിക്ക് വീട്ടിലെ ഭക്ഷണവും മിനറല്‍ വാട്ടറും ഒപ്പം സഹായിയും വേണമെന്നായിരുന്നു ശശികലയുടെ ആവശ്യം. യൂറോപ്യന്‍ ക്ലോസറ്റുള്ള ശൗചാലയ സൗകര്യവും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചികിത്സാ സൗകര്യങ്ങളും യോഗ ചെയ്യാന്‍ സ്ഥലവും അനുവദിക്കും.

ഇളവരസിക്കൊപ്പം ഒരു സെല്ലില്‍ കഴിയണമെന്ന ആവശ്യവും അംഗീകരിച്ചേക്കും. ഇന്നലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ജയില്‍ അധികൃതരുടെ പരിഗണനയ്‌ക്ക് അയച്ചിരുന്നു. ശശികലക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളോ പ്രത്യേക പദവികളോ ഇല്ലാത്തതിനാലാണ് സാധാരണ തടവുകാരിയായി പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് ജയില്‍ വകുപ്പ് എത്തിയത്.

പ്രമേഹമുള്ളതിനാല്‍ വീട്ടിലുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം ജയിലില്‍ വേണമെന്നതാണ് ശശികലയുടെ മറ്റൊരു ആവശ്യം.24 മണിക്കൂറും ചൂടുവെള്ള സൗകര്യം വേണമെന്നും മിനറല്‍ വാട്ടര്‍ വേണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ വനിതാ ബ്ലോക്കിലെ ഒന്നാം നിലയിലെ സെല്ലിലാണ് ശശികലയുളളത്. മൂന്ന് കുറ്റവാളികളെയാണ് ഒരു സെല്ലില്‍ പാര്‍പ്പിക്കുക.ചെന്നൈ: . പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങിയ ശശികല ജയിലധികൃതരോട് തനിക്ക് വേണ്ട സജ്ജീകരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല വിവാദവും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തതും തിരിച്ചടിച്ചു; സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ, 'രാഷ്ട്രീയ പ്രചാരണ ജാഥ വേണം'
'യുഡിഎഫിൽ അ‍ർഹമായ പരിഗണന ലഭിക്കും', നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും