
സൗദി: മലയാളികളെ ആശങ്കയിലാഴ്ത്തി സ്വദേശി വത്കരണം കൂടുതല്‍ മേഖലകളില്‍ നടപ്പിലാക്കുന്നു. സെപ്റ്റംബര്‍ മുതല്‍ 12 മേഖലകളില്‍ കൂടി സ്വദേശി വത്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വാഹന ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഗൃഹോപകരണങ്ങളുടെയും വീട്ടിലേക്കാവശ്യമായ ഫര്‍ണീച്ചറുകളുടെയും കടകള്‍ എന്നീ മേഖലകളില്‍ സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം കൊണ്ടുവരുമെന്ന് സൗദി തൊഴില്‍മന്ത്രി അലി അല്‍ ഗഫീസ് അറിയിച്ചു.
അടുത്ത നവംബറോടെ ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, വാച്ചുകള്‍, കണ്ണടകള്‍ എന്നിവ വില്‍ക്കുന്ന കടകളിലും സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം കൊണ്ടുവരും. മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, കാര്‍പെറ്റ്, പലഹാരം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം 2019 ജനുവരിയില്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
ഈ പന്ത്രണ്ട് മേഖലകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള മന്ത്രിയുടെ ഉത്തരവ് വന്നതായി മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. നിലവില്‍ ഈ മേഖലകളില്‍ കൂടുതലും ജോലി ചെയ്യുന്നത് വിദേശികള്‍ ആണ്. സൗദിവല്‍ക്കരിക്കുന്നതോടെ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam