സൗദി ചാവേർ ആക്രമണം; ആസൂത്രണം നടന്നത് സിറിയയിൽ

Published : Jul 07, 2016, 06:38 PM ISTUpdated : Oct 04, 2018, 06:30 PM IST
സൗദി ചാവേർ ആക്രമണം; ആസൂത്രണം നടന്നത് സിറിയയിൽ

Synopsis

ജിദ്ദ: സൗദിയിലെ ചാവേർ ആക്രമണത്തിന്റെ ആസൂത്രണം നടന്നത് സിറിയയിൽ വച്ചെന്ന് റിപ്പോർട്ട്. ഭീകര സംഘടനയായ ഐ.എസ് സിറിയയിൽ  തയ്യാറാക്കിയ പദ്ധതി നടപ്പാക്കുകയാണ്  രാജ്യത്തിനകത്തുള്ള തീവ്രവാദികൾ ചെയ്തതെന്ന് സുരക്ഷാ വകുപ്പിനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

ജിദ്ദയിലും മദീനയിലും ഖതീഫില്ലും നടന്ന മൂന്നു ചാവേർ ആക്രമണങ്ങളും ആസൂത്രണം ചെയ്തത് വിദേശത്താണെന്നു സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.  ഭീകര സംഘടനയായ ഐ.എസ് സിറിയയിൽ  തയ്യാറാക്കിയ പദ്ധതി നടപ്പാക്കുകയാണ് രാജ്യത്തിനകത്തുള്ള തീവ്രവാദികൾ ചെയ്തതെന്ന് സുരക്ഷാ വകുപ്പിനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്  ചെയ്തു.

ഭീകര ആക്രമണങ്ങൾ നടത്തേണ്ട സ്ഥലങ്ങൾവരെ കൃത്യമായി നിർണയിച്ചത് സിറിയയിലുള്ള ഐ സ് നേതൃത്വമായിരുന്നു. ചാവേറുകൾക്കു ബെല്‍റ്റ് ബോംബ്  നൽകിയതും വാഹന സൗകര്യം  ഏർപ്പെടുത്തിയതും ഇവരാണ്. ചാവേർ ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏതാനം പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടിയെന്നും പത്രം റിപ്പോർട്ട് ചെയ്തു.

ജിദ്ദയിൽ അമേരിക്കന്‍ കോണ്‍സിലേറ്റിനു സമീപം ചാവേർ സ്ഫോടനം നടത്തിയ പാകിസ്ഥാൻ വംശജൻ അബ്ദുള്ള ഗുൽസാർ ഖാന്റെ കുടുംബത്തെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥിരീകരിക്കുന്നതുവരെ സുരക്ഷാ വിഭാഗം കരുതൽ നടപടിയെന്നോണം അറസ്റ് ചെയ്തിട്ടുണ്ട്. ഖതീഫില്‍ ചാവേർ ആക്രമണത്തിനു ഭീകരർ ഉപയോഗിച്ച കാറിന്റെ ഉടമയെയും പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

മദീനയിലും ഖതീഫിലും നടന്ന സ്ഫോടനങ്ങൾ തമ്മിൽ ബന്ധമുള്ളതായി സൂചന ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.കൂടാതെ സിറിയയിലെ ഐ.എസ് നേതൃത്വമാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗം വ്യക്താവ് മേജർ ജനറൽ  മൻസൂർ അൽ തുർക്കിയും വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ