സൗദിയില്‍ കാലപ്പഴക്കം ചെന്ന ടാക്സി കാറുകള്‍ പിടിച്ചെടുക്കും

Published : Oct 06, 2016, 07:01 PM ISTUpdated : Oct 04, 2018, 06:25 PM IST
സൗദിയില്‍ കാലപ്പഴക്കം ചെന്ന ടാക്സി കാറുകള്‍ പിടിച്ചെടുക്കും

Synopsis

ജിദ്ദ: സൗദിയില്‍ കാലപ്പഴക്കം ചെന്നതും കേടുപാടുകള്‍ ള്ളതുമായ ടാക്സി കാറുകള്‍പിടിച്ചെടുക്കാന്‍ മക്കാ ഗവര്‍ണറും രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ച മുതല്‍ ഇത് സംബന്ധിച്ച പരിശോധന ആരംഭിക്കും. രാജ്യത്ത് ടാക്സി സര്‍വീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശം.

കേടുപാടുകള്‍ ഉള്ളതും ഗതാഗത നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ വാഹനങ്ങള്‍അത് പരിഹരിക്കുന്നത് വരെ റോഡില്‍ ഇറക്കാന്‍പാടില്ല. കാറുകള്‍ നിര്‍മിച്ച് ആറു വര്‍ഷത്തില്‍ കൂടുതല്‍ ടാക്സി സര്‍വീസിനു ഉപയോഗിക്കാന്‍പാടില്ല. അടുത്ത ചൊവ്വാഴ്ച മുതല്‍ ഇത് സംബന്ധമായ പരിശോധന ആരംഭിക്കാനും പ്രതിവാര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഗവര്‍ണര്‍ ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കി. കാറുകളുടെ മോടി കൂട്ടാനായി ട്രാഫിക് വകുപ്പ് കഴിഞ്ഞ മേയ് മുതല്‍ഏഴ് മാസത്തെ സമയ പരിധി ടാക്സി കമ്പനികള്‍ക്ക് നല്‍കിയിരുന്നു.

ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ടും കാറുകളുടെ ഗുണനിലവാരത്തെക്കുറിച്ചും നിരവധി പരാതികളാണ് ട്രാഫിക് വിഭാഗത്തിന് ലഭിക്കുന്നത്. 938 എന്ന ടോള്‍ഫ്രീ നമ്പറില്‍വിളിച്ചു ആര്‍ക്കും പരാതിപ്പെടാനുള്ള സൗകര്യമുണ്ട്. ജിദ്ദയില്‍ 40000, റിയാദില്‍ 35000 ദമ്മാമില്‍ 25000 ടാക്സി കാറുകള്‍ ഉള്ളതായാണ് കണക്ക്. ഒരു കമ്പനിക്ക് കീഴില്‍ അമ്പതില്‍ കൂടുതല്‍ ടാക്സികള്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിയമവും ഉണ്ട്. ടാക്സികളുടെ പുറംഭാഗം മോശമായാല്‍ 700 റിയാലും സേവനം നിഷേധിച്ചാല്‍ 300 റിയാലും പിഴ ചുമത്തും. യാത്രക്കാരനെ ലക്ഷ്യസ്ഥാനത്തല്ലാതെ ഇറക്കിയാല്‍ 1000  റിയാല്‍വരെ പിഴ ചുമത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ