സൗദിയില്‍ ഇന്ന് മുതല്‍ വാറ്റ് പ്രാബല്യത്തില്‍

Published : Jan 01, 2018, 12:41 AM ISTUpdated : Oct 05, 2018, 01:42 AM IST
സൗദിയില്‍ ഇന്ന് മുതല്‍ വാറ്റ് പ്രാബല്യത്തില്‍

Synopsis

സൗദി അറേബ്യ:  സൗദിയില്‍ വാറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളില്‍ നിന്നും റീചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ വാറ്റ് ഈടാക്കും.

മൂല്യ വര്‍ധിത നികുതി  പ്രാബല്യത്തില്‍ വരുമ്പോള്‍ നിയമലംഘനം കണ്ടെത്താന്‍ ഇന്ന് മുതല്‍ സൗദിയില്‍ പരിശോധന ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാണിജ്യ നിക്ഷേപ മന്ത്രാലയവും ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്‍ഡ് ടാക്‌സും സംയുക്തമായാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുക. പതിനെട്ടോളം സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധനകളുടെ ഭാഗമാകും.

വാറ്റ് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുക, രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കുക, പരിശോധനയ്ക്ക് സഹകരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. എന്നാല്‍ ശക്തമായ മുന്നറിയിപ്പും ബോധാവല്‍ക്കരണങ്ങളും ഉണ്ടായിട്ടും പല സ്ഥാപനങ്ങളും ഇനിയും വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാനോ, വാറ്റ് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ല. 

വാറ്റ് സംബന്ധമായ അവ്യക്തതയാണ് ഇതിനു പ്രധാന കാരണം. നിയമം പ്രാബല്യത്തില്‍ വന്ന് അവ്യക്തതകള്‍ നീങ്ങിയതിനു ശേഷം പദ്ധതി നടപ്പിലാക്കാനാണ് പലരുടെയും നീക്കം. അതിനിടെ മൊബൈല്‍ സേവനത്തിന് വാറ്റ് ഈടാക്കുമെന്ന അറിയിപ്പ് മൊബൈല്‍ കമ്പനികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിച്ചു. പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സ് മാസാവസാനമാണ് വാറ്റ് നല്‍കേണ്ടി വരിക. എന്നാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കളില്‍ നിന്നും മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ വാറ്റ് ഈടാക്കും. പ്രീ പെയ്ഡ് കാര്‍ഡുകള്‍ നിലവിലുള്ള നിരക്കില്‍ തന്നെ വില്‍ക്കും. പക്ഷേ അഞ്ച് ശതമാനം വാറ്റ് കഴിച്ച് ബാക്കിയുള്ള തുക മാത്രമേ റീചാര്‍ജ് ആവുകയുള്ളൂ. ഉദാഹരണം പത്ത് റിയാലിന്റെ റീചാര്‍ജ് കാര്‍ഡ് വാങ്ങിയാല്‍ നാല്‍പ്പത്തിയെട്ട് ഹലാല വാറ്റ് കഴിഞ്ഞ് ബാക്കി 9.52 റിയാല്‍ മാത്രമേ റീചാര്‍ജ് ആവുകയുള്ളൂ.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ
ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ