ചില്ലറ വില്‍പ്പന മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു

Published : Sep 07, 2017, 11:33 PM ISTUpdated : Oct 05, 2018, 02:46 AM IST
ചില്ലറ വില്‍പ്പന മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു

Synopsis

ജിദ്ദ:ചില്ലറ വില്‍പന മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. തൊഴില്‍  സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വനിതാവല്‍ക്കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. 2011 മുതല്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നുണ്ടെങ്കിലും വനിതകള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യം ഇല്ലാത്തതിനാല്‍ നേരത്തെ സൗദി വനിതകള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ മുന്നോട്ടു വന്നിരുന്നില്ല.

ജോലിസ്ഥലത്തേക്ക് പോയി വരാനുള്ള യാത്രാ സൌകര്യമാണ് സ്‌ത്രീകള്‍ നേരിടുന്ന ഒരു പ്രശ്നം. ഇതിനു ഉടന്‍ പരിഹാരം കാണുമെന്നു മന്ത്രാലയത്തിലെ വനിതാ തൊഴില്‍ വിഭാഗം മേധാവി ഫാതന്‍ അല്‍ സാരി പറഞ്ഞു. യൂബര്‍, കരീം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ വൗച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വനിതാ ജീവനക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതോടൊപ്പം സ്വകാര്യ മേഖലയിലെ ജോലി സമയവും പുനക്രമീകരിക്കുന്നതിനെ കുറിച്ച് പഠനം തുടരുകയാണ്.

മൂന്നാം ഘട്ട വനിതാ വല്‍ക്കരണ പദ്ധതി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം ശമ്പളം കുറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ നിന്ന് പതിനേഴായിരം സൗദികള്‍  ജോലി ഉപേക്ഷിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. മുവ്വായിരത്തി അഞ്ഞൂറ് റിയാലിലും കുറഞ്ഞ ശമ്പളം ലഭിച്ചവരാണ് ജോലി വിട്ടവരില്‍ കൂടുതലും. സൗദി ജീവനക്കാരില്‍ 6.6 ശതമാനം ആറായിരത്തിനും എഴായിരത്തിനും ഇടയില്‍ ശമ്പളം ലഭിക്കുന്നവരാണ്. ഏഴായിരം മുതല്‍ എണ്ണായിരം വരെ റിയാല്‍ ശമ്പളം വാങ്ങുന്നവര്‍ 2.1 ശതമാനമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്