ജഡ്ജിമാര്‍ അവധിക്കാലത്തും ജോലി ചെയ്യണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Published : Jun 03, 2016, 03:15 AM ISTUpdated : Oct 05, 2018, 04:10 AM IST
ജഡ്ജിമാര്‍ അവധിക്കാലത്തും ജോലി ചെയ്യണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Synopsis

ദില്ലി: അവധിക്കാലത്തും ജോലി ചെയ്യുന്നതിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാർക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ കത്ത്. വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് അവധിക്കാലത്ത് പ്രത്യേക പരിഗണന നൽകണമെന്നും ടി.എസ് ഠാക്കൂർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത സുപ്രീം കോടതി ജഡ്ജിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും യോഗത്തിൽ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിലുള്ള ആശങ്ക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ജഡ്ജിമാരുടെ യോഗം വിളിച്ച അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ക്രിമിനൽ കേസുകളിലെ കെട്ടിക്കിടക്കുന്ന അപ്പീലുകൾ അവധിക്കാലത്ത് പരിഗണിക്കുന്നതിന് തീരുമാനിച്ചു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ തീരുമാനത്തെ കുറിച്ച് ചീഫ് ജസ്റ്റിസിനെ അറിയിക്കുകയും ചെയ്തു.

ജസ്റ്റിസ് ചന്ദ്രചൂഡിനെ അഭിനന്ദിച്ച ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അലഹബാദ് ഹൈക്കോടതിയുടെ മാതൃക പിന്തുടരുന്നതിന് ശ്രമിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കത്തയച്ചത്. ജഡ്ജമാരുമായും അഭിഭാഷകരുമായും ഇക്കാര്യത്തിൽ കൂടിയാലോചിക്കണമെന്നും ടി.എസ്. ഠാക്കൂർ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ചീഫ് ജസ്റ്റിസിന്റെ നി‍ർദ്ദേശങ്ങളോട് ഹൈക്കോടതി ജഡ്ജിമാർ അനുകൂലമായാണ് പ്രതികരിക്കുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ഇരുപത് ജഡ്ജിമാർ അവധിക്കാലത്ത് കേസുകളിൽ വാദം കേൾക്കാൻ തയ്യാറായിട്ടുണ്ട്.ശനി, ഞായർ ദിവസങ്ങളിലും പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ കേസുകൾ പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ