അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ കൂട്ടണമെന്ന് സുപ്രീംകോടതി

Published : Sep 21, 2016, 10:14 AM ISTUpdated : Oct 05, 2018, 02:11 AM IST
അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ കൂട്ടണമെന്ന് സുപ്രീംകോടതി

Synopsis

ദില്ലി: അശ്രദ്ധമായി വാഹനമോടിക്കുന്നവർ‍ക്കുള്ള ശിക്ഷ കൂട്ടണമെന്ന് സുപ്രീംകോടതി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വാഹനാപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ സ്വമേധയ തുടങ്ങിയ നടപടികളുടെ ഭാഗമായാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

വാഹനഗതാഗത നിയമങ്ങൾ കർശനമാക്കണം. ഇന്ത്യൻ ശിക്ഷ നിയമം 304 എ പ്രകാരം അശ്രദ്ധമായി വാഹനമോടിക്കുന്നതിന് രണ്ട് വർഷം തടവാണ് പരമാവധി ശിക്ഷ. ഇത്തരം നിയമങ്ങൾ ഭേദഗതി ചെയ്യണം. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കണം. സാഹസികതയുടെ പേരിൽ അമിത വേഗതയിൽ വാഹനമോടിക്കുന്നത് ഓടിക്കുന്നവരുടേയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാണ്.  

അപകടങ്ങൾ ഉണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കേന്ദ്രസർക്കാർ കർശന നടപടികളെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പറ‌ഞ്ഞ അറ്റോണി ജനറൽ മുകുൾ റോത്തക്കി നിയമലംഘനത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്നും സുപ്രീംകോടതിയെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം