
ദില്ലി: അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ കൂട്ടണമെന്ന് സുപ്രീംകോടതി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വാഹനാപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ സ്വമേധയ തുടങ്ങിയ നടപടികളുടെ ഭാഗമായാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.
വാഹനഗതാഗത നിയമങ്ങൾ കർശനമാക്കണം. ഇന്ത്യൻ ശിക്ഷ നിയമം 304 എ പ്രകാരം അശ്രദ്ധമായി വാഹനമോടിക്കുന്നതിന് രണ്ട് വർഷം തടവാണ് പരമാവധി ശിക്ഷ. ഇത്തരം നിയമങ്ങൾ ഭേദഗതി ചെയ്യണം. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കണം. സാഹസികതയുടെ പേരിൽ അമിത വേഗതയിൽ വാഹനമോടിക്കുന്നത് ഓടിക്കുന്നവരുടേയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാണ്.
അപകടങ്ങൾ ഉണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കേന്ദ്രസർക്കാർ കർശന നടപടികളെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പറഞ്ഞ അറ്റോണി ജനറൽ മുകുൾ റോത്തക്കി നിയമലംഘനത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്നും സുപ്രീംകോടതിയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam