
ദില്ലി: പൊലീസ് മേധാവി നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ മാറ്റിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നും, ഉന്നത ഉദ്യോഗസ്ഥരെ മാറ്റുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറികടന്നുവെന്നും സെന്‍കുമാര്‍ വാദിച്ചിരുന്നു.
അതേസമയം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, ജിഷ വധം എന്നിവക്ക് ശേഷം ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്‌ടമാകാതാരിക്കാനാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് സര്‍ക്കാര്‍ വാദിച്ചു. സെന്‍കുമാറിനെ മാറ്റാന്‍ ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ നോട്ടില്‍ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സെന്‍കുമാറിനെ മാറ്റിയ നടപടി തെറ്റാണെന്ന് സുപ്രീംകോടതി കണ്ടെത്തിയാല്‍ അത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച വലിയ തിരിച്ചടിയാകും. കേസില്‍ നിലവിലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും കക്ഷിചേര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam