ചെങ്ങന്നൂരില്‍ 22 പ്രശ്നബാധിത ബൂത്തുകള്‍; കേന്ദ്രസേന ഉള്‍പ്പെടെ കനത്ത സുരക്ഷ

Web Desk |  
Published : May 28, 2018, 08:05 AM ISTUpdated : Jun 29, 2018, 04:13 PM IST
ചെങ്ങന്നൂരില്‍ 22 പ്രശ്നബാധിത ബൂത്തുകള്‍; കേന്ദ്രസേന ഉള്‍പ്പെടെ കനത്ത സുരക്ഷ

Synopsis

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒന്‍പത് ഡി.വൈ.എസ്.പിമാരും പത്ത് സി.ഐമാരും 40 എസ്.ഐമാരുമടക്കം 1500 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

ചെങ്ങന്നൂർ: കേന്ദ്രസേനയടക്കം വന്‍ പോലീസ് സുരക്ഷയാണ് ചെങ്ങന്നൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കണ്‍ട്രോള്‍ റൂമില്‍ ഓരോ മണിക്കൂറുമുള്ള പോളിംഗ് ശതമാനം അറിയാനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒന്‍പത് ഡി.വൈ.എസ്.പിമാരും പത്ത് സി.ഐമാരും 40 എസ്.ഐമാരുമടക്കം 1500 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതിന് പുറമെ കേന്ദ്രസേനയുമുണ്ട്. ജില്ലാ പോലീസ് മേധാവി നേതൃത്വം നല്‍കുന്ന 100 അംഗ സ്ട്രൈക്കിങ് ഫോഴ്സ് കൂടാതെ കണ്‍ട്രോള്‍ റൂമില്‍ 90 അംഗ എമര്‍ജന്‍സി സ്ട്രൈക്കിംഗ് ഫോഴ്സും സജ്ജീകരിച്ചിട്ടുണ്ട്. 22 പ്രശ്നബാധിത ബൂത്തുകളുള്ള ചെങ്ങന്നൂരില്‍ പോലീസ് സുരക്ഷ ശക്തമാണ്.

ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് അറിയാന്‍ പറ്റുന്ന സംവിധാനമുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ പൂര്‍ണ്ണായും ഉപയോഗിക്കുന്ന തെരെഞ്ഞെടുപ്പാണിത്. ഇലട്രോണിക്കലി ട്രാന്‍സിമിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) ആദ്യം ഉപയോഗിക്കുന്നതും ചെങ്ങന്നൂരിലാണ്. വോട്ട് ചെയ്യാനെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും വേണ്ട പ്രത്യേക സൗകര്യം ബൂത്തുകളിലുണ്ടാവും. ചെങ്ങന്നൂരിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ക്രിസ്ത്യന്‍ കോളേജിലെ കണ്‍ട്രോള്‍ റൂമില്‍ വിപുലമായ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

വോട്ടിംഗ് ശതമാനം അപ്പപ്പോള്‍ അറിയാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡ് കൂടാതെ പാസ്സ്പോര്‍ട്ടും ലൈസന്‍സും പാന്‍കാര്‍ഡും ബാങ്ക് പാസ്ബുക്കും ആധാര്‍കാര്‍ഡും തൊഴിലുറപ്പ് കാര്‍ഡുമെല്ലാം വോട്ട് ചെയ്യാനുപയോഗിക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്