പാര്‍ക്കിംഗിനെ ചൊല്ലി വീണ്ടും കെഎംആര്‍എല്‍ - ശീമാട്ടി തര്‍ക്കം

Web Desk |  
Published : Jun 06, 2018, 01:44 PM ISTUpdated : Jun 29, 2018, 04:27 PM IST
പാര്‍ക്കിംഗിനെ ചൊല്ലി വീണ്ടും കെഎംആര്‍എല്‍ - ശീമാട്ടി തര്‍ക്കം

Synopsis

കെഎംആർഎല്ലും ശീമാട്ടിയും വീണ്ടും തർക്കത്തിൽ തർക്കം സ്ഥലത്തെ പാർക്കിംഗിനെ ചൊല്ലി

കൊച്ചീ: മെട്രോ നിർമ്മാണത്തിന് ഏറ്റെടുത്ത സ്ഥലത്തെ ചൊല്ലി കെഎംആർഎല്ലും ശീമാട്ടിയും തമ്മിൽ വീണ്ടും തർക്കം. മെട്രോ പാലത്തിന് താഴെയുള്ള നടപ്പാതയിലൂടെ സ്വകാര്യ വാഹനങ്ങൾ കയറ്റി വിടുന്നു എന്നാണ് കെഎംആർഎല്ലിന്റെ പരാതി. പൊലീസ് സംരക്ഷണത്തോടെ നടപ്പാതയ്ക്ക് കുറുകെ കെഎംആര്‍എല്‍ ബാരിക്കേഡ് നിർമ്മിച്ചു. അതേ സമയം കെഎംആർഎല്ലിന്റെ പരാതിയേയും നടപടിയെയും കുറിച്ച് ശീമാട്ടി അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.

മെട്രോ നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കലിനെ ചൊല്ലി കെഎംആർഎല്ലും ശീമാട്ടിയും തമ്മിൽ ഏറെ നാളായി തർക്കത്തിലായിരുന്നു. നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് എം ജി റോഡിലെ 32 സെന്‍റ് സ്ഥലം കെഎംആർഎൽ ഏറ്റെടുത്തത്. കരാർപ്രകാരം മെട്രോ തൂണിന് കീഴിലുള്ള സ്ഥലം കെഎംആർഎല്ലിന്റെ അധീനതയിലാണ്. 

ഈ സ്ഥലത്ത് കെഎംആർഎൽ തന്നെ നടപ്പാതയുണ്ടാക്കി. ചുറ്റും കമ്പി വേലി നിർമിച്ചു. പക്ഷെ ശീമാട്ടിയിലേക്ക് ആളുകൾക്ക് നടന്നു പോകാൻ വഴി നൽകിയിരുന്നു. എന്നാൽ ഈ വഴിയിലൂടെ ഇപ്പോള്‍ അധികൃതർ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുകയാണെന്നാണ് കെഎംആർഎല്ലിന്റെ പരാതി. 
വാഹനങ്ങള്‍ കയറുന്നത് തടയാൻ നടപ്പാതയ്ക്ക് ഇരുവശങ്ങളിലുമായാണ് തൂണുകള്‍ സ്ഥാപിച്ചത്. പൊലീസ് സംരക്ഷണത്തോടെയായിരുന്നു നിർമ്മാണം. നിലവിൽ തൂണിന് കീഴിലുള്ള സ്ഥലത്ത് കെഎംആർഎൽ പാർക്കിംഗിന് സ്ഥലം ഒരുക്കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ
'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം': മുഖ്യമന്ത്രി