മലയാളിക്ക് ആമിയെ നഷ്ടമായിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം

Published : May 31, 2016, 02:25 AM ISTUpdated : Oct 05, 2018, 01:28 AM IST
മലയാളിക്ക് ആമിയെ നഷ്ടമായിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം

Synopsis

പ്രിയപ്പെട്ട പക്ഷി നിന്റെവാക്കുകളില്‍ പ്രണയം ചൂടുപിടിക്കുന്നു... 
വാക്യങ്ങള്‍ സിരകളില്‍ പ്രണയത്തിന്റെ അഗ്നി ആളിപ്പടര്‍ത്തുന്നു... 

അതെ മലയാളത്തില്‍ പ്രണയത്തെ തുറന്നെഴുതി ഇത്രമേല്‍ മനോഹരമാക്കിയൊരു കഥാകാരി വേറേ ഉണ്ടായിട്ടേയില്ല. സ്വപ്നലോകത്ത് നിന്ന് ഇറങ്ങിവന്ന ആ സര്‍ഗഭാവനയ്‌ക്ക് ഭാഷ ഒരു തടസ്സമേ ആയിരുന്നില്ല. ഇഗ്ലീഷില്‍ സമ്മര്‍ ഇന്‍ കല്‍ക്കത്ത, അല്‍ഫബറ്റ് ഓഫ് ദ ലസ്റ്റ്, ദ ഡിസ്റ്റന്‍ഡ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്ടട് പോയംസ് തുടങ്ങിയ കവിതാ സമാഹാരങ്ങളുടെ കര്‍ത്താവായ കമലാദാസ്... എന്റെ കഥയിലെ ആമി,  നീര്‍മാതള പൂക്കളെ മലയാള കഥാലോകത്തിന്  സമ്മാനിച്ച മാധവിക്കുട്ടി...  ആമിയായും മാധവിക്കുട്ടിയായും കമലാ ദാസായും കമലാ സുരയ്യയായും അവര്‍  എഴുത്തിലും ഒപ്പം ജീവിത്തിലും പകര്‍ന്നാട്ടങ്ങള്‍ നടത്തി.

മലയാളിയുടെ കപടസദാചാര ബോധത്തെ വാക്കിന്റെ സൂചിമുന കൊണ്ട് കുത്തി നോവിച്ചു. മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, ബാല്യകാല സ്മരണകള്‍, ചേക്കേറുന്ന പക്ഷികള്‍, ഡയറിക്കുറിപ്പുകള്‍ അങ്ങനെ അങ്ങനെ എത്രയോ രചനകള്‍. കഥകളുടെയും കവിതകളുടെയും ലോകത്ത് നിന്ന് മറ്റേതോ ലോകത്തെ ചന്ദനമരത്തിലേക്ക് ആ പക്ഷി ചേക്കേറി. പാളയം പള്ളിയുടെ പിന്നാമ്പുറത്തെ ആ മരച്ചോട്ടില്‍ ഇന്നും ആ ഓര്‍മ്മങ്ങള്‍ ഉറങ്ങുന്നുണ്ട്. മലയാളത്തിന് നഷ്‌ടപ്പെട്ട നീലാംബരിയുടെ ഓര്‍മ്മകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്