
കോഴിക്കോട്: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജി വച്ചു. മന്ത്രിയെ കാണാനെത്തിയ സ്ത്രീയോട് ലൈംഗക ചുവയുള്ള രീതിയില്‍ മന്ത്രി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നതോടെയാണ് രാജി. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും യശ്ശസ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഗതാഗത മന്ത്രി സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പ്രഖ്യാപിച്ചു.
ശരി തെറ്റുകള്‍ പരിശോധിക്കുന്നതിന് മുമ്പായി ധാര്‍മികത ഉയര്‍ത്തണം. പാര്‍ട്ടിയും ഞാനും ഉയര്‍ത്തിയ രാഷ്ട്രീയ ധാര്‍മികതയുണ്ട്. എന്റെ പേരില്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും വോട്ടര്‍മാരും ലജ്ജിക്കേണ്ടി വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നക്കുറിച്ചുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്. എല്‍ഡിഎഫ് രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്.
ഏത് ആവശ്യത്തിനും സമീപിക്കുന്ന ആരോടും നല്ല രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് പൂര്‍ണ വിശ്വാസം. എന്റെ ഭാഗത്തു നിന്നും അങ്ങിനെ ഒരു വീഴ്ച ഉണ്ടായതായി ഒരിക്കലും തോന്നിയിട്ടില്ല. എന്തെങ്കിലും തെറ്റ് ആരോടെങ്കിലും ചെയ്യ്തതായി തോന്നുന്നില്ല.
ശരി തെറ്റുകള്‍ പരിശോധിക്കണം. മുഖ്യമന്ത്രി ഏത് ഏജന്‍സിയെ വച്ച് വേണമെങ്കിലും അ്‌വേഷിക്കട്ടെ. ആ അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും ശശീന്ദ്രന്‍ പറഞ്ഞു..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam