കശ്മീരിന്റെ പേരില്‍ മുജ്‌റ ഡാന്‍സ് വച്ച് ഫണ്ട് ശേഖരണം; നാണംകെട്ട് പാകിസ്ഥാന്‍

Published : Nov 22, 2017, 02:43 PM ISTUpdated : Oct 04, 2018, 05:06 PM IST
കശ്മീരിന്റെ പേരില്‍ മുജ്‌റ ഡാന്‍സ് വച്ച് ഫണ്ട് ശേഖരണം; നാണംകെട്ട് പാകിസ്ഥാന്‍

Synopsis

ദില്ലി: പാക് അധീന കശ്മീരിന്റെ പേരില്‍ ഫണ്ട് ശേഖരിക്കാന്‍ ലണ്ടനില്‍ മുജ്‌റ ഡാന്‍സ് സംഘടിപ്പിച്ച് പാകിസ്ഥാന്‍. പാക് അധീന കാശ്മീരില്‍ വിദ്യാഭ്യാസത്തിന് പ്രചാരണം നല്‍കാനാണ് ഫണ്ട് സ്വരൂപിക്കുന്നതെന്നാണ് പാകിസ്ഥാന്റെ വാദം. സംഭവം പുറത്തായതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ നാണംകെട്ടു.

അതേസമയം ലണ്ടനില്‍ സംഘടിപ്പിച്ച ഡാന്‍സ് പ്രോഗ്രാമില്‍ പാക് അധീന കാശ്മീര്‍ പ്രസിഡന്റ് സര്‍ദാര്‍ മസൂദ് ഖാന്‍ ഡാന്‍സ് ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാക് പ്രാദേശിക ചാനല്‍ പുറത്തുവിട്ടു. മസൂദ് അല്‍പവസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സ് ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകകയാണിപ്പോള്‍. ദൃശ്യങ്ങള്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണിപ്പോള്‍. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

കശ്മീരിലെ ഇന്ത്യയുടെ ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയും പാകിസ്ഥാന്‍ ധനശേഖരണം നടത്തുന്നുണ്ട്. പാക് അധീന കാശ്മീരില്‍ ജനങ്ങള്‍ നേരിടുന്ന പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഡാന്‍സ് പരിപാട് സംഘടിപ്പിച്ചത്. ഐക്യരാഷ്ട്രസഭയില്‍ ഗാസയിലെ ചിത്രം ഉയര്‍ത്തിക്കാട്ടി കശ്മീരിലേതാണെന്ന് വാദിച്ചതടക്കമുള്ള നാണക്കേടുകള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം, ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; പേര് ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ, പ്രധാന തീയതികൾ അറിയാം