'കോൺ​ഗ്രസ് വി‌ടുമെന്ന പ്രചാരണത്തിന് പിന്നിൽ സിപിഎം': കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ‍ഡിജിപിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാൻ

Published : Jan 15, 2026, 05:35 PM ISTUpdated : Jan 15, 2026, 09:58 PM IST
shanimol usman

Synopsis

മരണം വരെ കോൺഗ്രസ്‌ ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.

തിരുവനന്തപുരം: കോൺ​ഗ്രസ് വിടുമെന്ന പ്രചാരണത്തിന് പിന്നിൽ സിപിഎമ്മാണെന്നും പ്രചാരണം ദുരുദ്ദേശ്യപരമെന്നും ഷാനിമോൾ ഉസ്മാൻ. കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ഡിജിപിക്ക് പരാതി നൽകിയതായും ഷാനിമോൾ ഉസ്മാൻ അറിയിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ ആയിരുന്നുവെന്നും കമ്മ്യൂണിസ്റ്റ്‌ കേരള എന്ന പേജിലാണ് പോസ്റ്റ്‌ കണ്ടതെന്നും ഷാനിമോൾ പറയുന്നു. അപമാനകരമായ പോസ്റ്റാണതെന്നും ഒരടിസ്ഥാനവുമില്ലെന്നും ഷാനിമോള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. മരണം വരെ കോൺഗ്രസ്‌ ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.

കഴിഞ്ഞ ദിവസമാണ് ഷാനിമോൾ ഉസ്മാനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നത്. ഷാനിമോൾ ഉസ്മാൻ കോൺഗ്രസ്‌ വിട്ടു സിപിഎമ്മിൽ ചേരുന്നു എന്നായിരുന്നു പ്രചരണം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിഷേധിച്ച് ഷാനിമോൾ കോൺഗ്രസ്‌ വിടുന്നു എന്നാണ് പ്രചരിപ്പിക്കുന്നത്. ഇടത് അനുകൂല ഫേസ് ബുക്ക്‌ പേജുകളിൽ ഉൾപ്പടെയാണ് ഷാനിമോൾ കോൺഗ്രസ്‌ വിടുന്നു എന്ന കുറിപ്പുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ പ്രചാരണം തള്ളി ഷാനിമോൾ ഉസ്മാൻ രംഗത്ത് എത്തിയിരുന്നു. നടക്കുന്നത് വ്യാജ പ്രചരണമെന്നും വാർത്ത സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ഷാനിമോൾ അറിയിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; തൃത്താലയിൽ ഗ്രൂപ്പ് തർക്കം രൂക്ഷം, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ
ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നിൽ മോദി-നെതന്യാഹു കൂട്ടുകെട്ട് സംശയിച്ച് പ്രതിപക്ഷം; മറുപടിയുമായി ബിജെപി