
സത്യമെല്ലാം തുറന്നുപറയാന്‍ തയ്യാറാണെന്നും കേസില്‍ തന്നെ കേസില്‍ തന്നെ മാപ്പു സാക്ഷിയാക്കണമെന്നും ശ്യാംവര്‍ റായി ആവശ്യപ്പെട്ടു. സത്യം വെളിപ്പെടുത്താന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ചെയ്ത പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതായും ശ്യാംവര്‍ കോടതിയില്‍ പറഞ്ഞു. ശ്യാംവര്‍ റായിയെ മാപ്പസാക്ഷി ആക്കണോ എന്നകാര്യത്തില്‍ ഈ മാസം പതിനേഴിനകം തീരുമാനം അറിയിക്കാന്‍ സിബിഐ സംഘത്തോട് കോടതി ആവശ്യപ്പെട്ടു.
കേസില്‍ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ഭര്‍ത്താവ് സഞ്ചീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2012 ഏപ്രില്‍ 24–നാണ് ഷീനബോറ കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam