ഷെറിന്‍ മാത്യുസിന്‍റെ മരണം: വെളിപ്പെടുത്തലുമായി വളര്‍ത്തമ്മ

Published : Oct 27, 2017, 08:25 AM ISTUpdated : Oct 05, 2018, 04:01 AM IST
ഷെറിന്‍ മാത്യുസിന്‍റെ മരണം: വെളിപ്പെടുത്തലുമായി വളര്‍ത്തമ്മ

Synopsis

ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ കുട്ടി ഷെറിന്‍ മാത്യുവിന്‍റെ മരണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് വളര്‍ത്തമ്മ സിനി മാത്യൂസ്. മൃതദേഹം വീട്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുവാന്‍ താന്‍ സഹായിച്ചിട്ടില്ലെന്നും അവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഈ മാസം ഏഴിന് കാണാതായ കുട്ടിയുടെ മൃതദേഹം പിന്നീട് വീടിന് സമീപമുള്ള കലുങ്കിന് അടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. 

പാല്‍കുടിക്കാത്തതിനെത്തുടര്‍ന്ന് വളര്‍ത്തച്ഛന്‍ വെസ്ലീ മാത്യു കുട്ടിയെ പുലര്‍ച്ചെ മൂന്ന് മണിക്ക് വീടിന് പിന്നിലെ മരത്തിന്‍റെ ചുവട്ടില്‍ നിര്‍ത്തിയ ശേഷമാണ് കാണാതായത് എന്നാണ് വെസ്ലിയുടെ ആദ്യ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് മൃതദേഹം ലഭിച്ചശേഷം പാല്‍ ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴി മാറ്റി നല്‍കുകയും ചെയ്തിരുന്നു. 

എന്നാല്‍ ഈ സമയത്തൊന്നും ഉറക്കത്തിലായിരുന്ന  സിനിയെ വിളിച്ചുണര്‍ത്തിയില്ലെന്നും വെസ്ലി പറഞ്ഞിരുന്നു. മണിക്കൂറുകളോളമാണ് സിനിയെ പോലീസ് ചോദ്യം ചെയ്തത്. രണ്ടു വര്‍ഷം മുമ്പാണ് എറണാകുളം സ്വദേശികളായ വെസ്ളിമാത്യുവും ഭാര്യ സിനിയുംബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ ക്രിസ്ത്യൻ സ്കൂളിൽ നിന്ന് സായുധ സംഘം തട്ടിക്കൊണ്ട് പോയ 130 വിദ്യാർത്ഥികൾക്ക് മോചനം
കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും, ആർഷഭാരത സംസ്കാര ചിഹ്നം പകരമെത്തും: ജോൺ ബ്രിട്ടാസ്