
തിരുവനന്തപുരം: ആചാരസംരക്ഷകനായി പ്രവർത്തിച്ച തന്ത്രി നടയടച്ചതിനെ വിമർശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാൽ മതിയെന്ന് ശോഭ സുരേന്ദ്രൻ. വീടിന്‍റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാൽ മതി. ശബരിമലയിൽ ഇടപെടേണ്ട എന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ പ്രതികരണം.
കാപട്യത്തിന്‍റെ വക്താവായി സ്ത്രീകൾക്ക് രാത്രിയുടെ മറവിൽ ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയുടെ കാര്യം തീരുമാനിക്കാൻ തന്ത്രിക്ക് അവകാശമുണ്ട്. കോടിയേരി തന്ത്രിയെ പഠിപ്പിക്കാൻ വരേണ്ട. വിശ്വാസികളുടെ വേദനയും വ്യാകുലതയും വകവയ്ക്കാത്ത പിണറായി വിജയൻ ദൂരവ്യാപകമായ പ്രത്യാഘാതം അനുഭവിക്കുമെനനും ശോഭാ സുരേന്ദ്രൻ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam