
അഹമ്മദാബാദ്: സീതാരാമ കഥ അറിയാത്തവര്‍ ഇന്ത്യയില്‍ ചുരുക്കമായിരിക്കും. ആരാണ് സീതയെ തട്ടിക്കൊണ്ടുപോയതെന്ന് ചോദിച്ചാല്‍ ഏത് കൊച്ചുകുഞ്ഞും പറഞ്ഞേക്കാം അത് രാവണനെന്ന്. എന്നാല്‍ ഗുജറാത്തിലെ ടെക്സ്റ്റ് ബുക്കില്‍ മാത്രം സീതയെ തട്ടിക്കൊണ്ടുപോയത് രാവണനല്ല മറ്റൊരാളാണ്, ശ്രീരാമന്‍. ഗുജറാത്തിലെ 12-ാം ക്ലാസ് സംസ്കൃത ടെക്സ്റ്റ് ബുക്കിലാണ് സീതയെ തട്ടിക്കൊണ്ടുപോയത് രാമനാണെന്ന് നല്‍കിയിരിക്കുന്നത്. പുസ്തകത്തിലെ 106-ാം പേജില്‍ സംസ്കൃത സാഹിത്യത്തെ കുറിച്ച് വിശദീകരിക്കുന്ന ഭാഗത്താണ് രാമന്‍ സീതയെ തട്ടിക്കൊണ്ടുപോയെന്ന് പറയുന്നത്.
കാളിദാസന്‍റെ രഘുവംശത്തിലെ ഒരു ഭാഗത്താണ് രാവണന്‍ എന്നതിന് പകരം രാമന്‍ എന്ന് നല്‍കിയിരിക്കുന്നത്. രാമയണത്തെ ആസ്പദമാക്കിയ കഥകളിലെല്ലാം രാവണനാണ് സീതയെ തട്ടിക്കൊണ്ടുപോകുന്നതെന്നും കാളിദാസന്‍റെ രഘുവംശത്തിലും കഥ മറിച്ചല്ലെന്നും പ്രശസ്ത സംസ്കൃത പണ്ഡിതന്‍ വസന്ത് ഭട്ട് പറഞ്ഞു. ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ‍് ഓഫ് സ്കൂള്‍ ടെക്സ്റ്റ് ബുക്ക് പ്രസിഡന്‍റ് നിതിന്‍ പെതാനി, സംഭവം അറിഞ്ഞിട്ടില്ലെന്ന് ആദ്യം അറിയിച്ചെങ്കിലും പരിഭാഷയിലുണ്ടായ തെറ്റാണെന്ന് പിന്നീട് സമ്മതിച്ചു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam