മകന്‍ 300 കോടി കടമുണ്ടാക്കി മുങ്ങി; ആറംഗ കുടുംബം ആത്മഹത്യ ചെയ്തു

Published : Sep 18, 2017, 06:00 PM ISTUpdated : Oct 05, 2018, 02:49 AM IST
മകന്‍ 300 കോടി കടമുണ്ടാക്കി മുങ്ങി; ആറംഗ കുടുംബം ആത്മഹത്യ ചെയ്തു

Synopsis

ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ആറംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 59 കാരനായ കസ്തൂരി ജനാര്‍ദ്ദനനെയും കുടുംബത്തെയുമാണ് തിങ്കളാഴ്ച രാവിലെയോടെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് കോടിരൂപ കടംവരുത്തിവെച്ച ശേഷം  ജനാര്‍ദ്ദനന്റെ മകന്‍ ഒളിവില്‍ പോയതിന് പിന്നാലെയാണ് കുടുംബം ആത്മഹത്യ ചെയ്തത്. ഇവര്‍ കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ജനാര്‍ദ്ദനന്‍റെ മൂത്ത മകന്‍ കെ ചന്ദ്രമൗലി റിയല്‍ എസ്റ്റേറ്റിലും ഹവാല ഇടപാടുകളിലുമായി മൂന്ന് കോടി രൂപയാണ് കടം വരുത്തിയത്. സെപ്റ്റംബര്‍ 11 ന് വീടുവിട്ടിറങ്ങിയ ചന്ദ്രമൗലി പിന്നീട് തിരിച്ചുവന്നില്ല. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പണമിടപാടുകാര്‍ ജനാര്‍ദ്ദനന്‍റെ വീട്ടിലെത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

മകന്‍ തങ്ങളെ മാത്രമല്ല കയ്യൊഴിഞ്ഞത് അവന്‍റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൂടിയായിരുന്നെന്നും പണമിടപാടുകാരുടെ നിരന്തര സന്ദര്‍ശനത്തെ തുടര്‍ന്ന് കുടുംബം അപമാനിക്കപ്പെട്ടതായും ജനാര്‍ദ്ദനന്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നതായി ഡെപ്യൂട്ടി സൂപ്രണ്ട് നാഗേശ്വര റാവു വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ
പ്രിയങ്കാ ​ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയ കഴിഞ്ഞതായി റിപ്പോർട്ട്