സോളാര്‍ തട്ടിപ്പ്; വ്യാജ കത്ത് നിര്‍മ്മിച്ച കേസില്‍ വിധിപറയുന്നത് അടുത്ത മാസം പതിനൊന്നിലേക്ക് മാറ്റി

Published : Dec 29, 2018, 03:18 PM ISTUpdated : Dec 29, 2018, 03:28 PM IST
സോളാര്‍ തട്ടിപ്പ്; വ്യാജ കത്ത് നിര്‍മ്മിച്ച കേസില്‍ വിധിപറയുന്നത് അടുത്ത മാസം പതിനൊന്നിലേക്ക് മാറ്റി

Synopsis

വ്യാജ കത്ത് കാണിച്ച് തിരുവനന്തപുരം റാസിക്ക് അലിയിൽ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

കൊച്ചി: സോളാർ തട്ടിപ്പിനുവേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മ്മിച്ചുവെന്ന കേസിൽ വിധി പറയുന്നത് അടുത്ത മാസം 11 ലേക്ക് മാറ്റി. തിരുവന്തപുരം സിജെഎം കോടതിയാണ് ബിജു രാധാകൃഷ്ണൻ പ്രതിയായ കേസിൽ വിധി പറയുന്നത് മാറ്റിയത്. 

വ്യാജ കത്ത് കാണിച്ച് തിരുവനന്തപുരം റാസിക്ക് അലിയിൽ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിൽ വ്യജ രേഖ ചമച്ചതിനും സാമ്പത്തിക തട്ടിപ്പിനും രണ്ടു കുറ്റപത്രമാണ് നൽകിയിയത്. വ്യാജ രേഖയുണ്ടാക്കിയ കൊച്ചി തമ്മനം സ്വദേശിയായ ഫെനിയെന്ന കമ്പ്യൂട്ടർ സ്ഥാപന ഉടമയെ പൊലീസ് പ്രതിചേർത്തിരുന്നു. വിചാരണ സമയത്ത് പൊലീസ് ഫെനിയെ മാപ്പു സാക്ഷിയാക്കിയിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെളിവിന്‍റെ കണിക പോലുമില്ല, എന്നിട്ടും തന്ത്രിയെ 'പെരുങ്കള്ളൻ' എന്ന് വിളിച്ചു; തന്ത്രിക്കെതിരായ പകപോക്കൽ നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീധരൻ പിള്ള
പ്രധാനമന്ത്രിയുടെ പരാമർശത്തിൽ സന്തോഷമെന്ന് ആലിന്റെ മുത്തച്ഛൻ; 'മോശം കമന്റിടുന്നവരെ ഓർത്ത് കുടുംബത്തിന് ദുഃഖം'