
കഴിഞ്ഞ മാസം 29നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി, ബാര്‍കോഴകേസില്‍ തുടരന്വേഷണം നടത്താമെന്ന് ഉത്തരവിട്ടത്. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. ഈ ഹര്‍ജിയുടെ പകര്‍പ്പാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ആദ്യ അന്വേഷണത്തില്‍ തെളിവുകള്‍ മുഴുവന്‍ ശേഖരിക്കാന്‍ അന്വേണ സംഘത്തിനായില്ല. ശേഖരിച്ച തെളിവുകളായ ശബ്ദരേഖ അടക്കമുള്ളവ ശാസ്‌ത്രീയമായി പരിശോധിക്കാനും സമയം ലഭിച്ചില്ല. മാത്രമല്ല സുപ്രധാന തെളിവുകള്‍ മൂടിവെക്കാന്‍ ചില സാക്ഷികള്‍ ശ്രമിച്ചുവെന്നും അതിനാല്‍ തുടരന്വേഷണം നടത്താന്‍ അനുമതി വേണമെന്നുമാണ് സുകേശന്റെ ആവശ്യം. ഈ ഹര്‍ജി പരിഗണിച്ചാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. എന്നാല്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരായ പരാമാര്‍ശം ഹര്‍ജിയിലില്ല. കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലാണ് ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതടക്കമുള്ള നിര്‍ണ്ണായക വിവരങ്ങളുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam