
തഞ്ചാവൂര്‍: രണ്ടാം വിവാഹത്തെ എതിര്‍ത്ത അമ്മയെ 57 വയസ്സുകാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. തഞ്ചാവൂര്‍ സ്വദേശിയായ ത്യാഗരാജന്‍ ആണ് 80 വയസ്സുകാരിയായ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനാണ് ത്യാഗരാജന്‍. ആദ്യ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചു പോയിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് അമ്മയോട് പറഞ്ഞെങ്കിലും ശക്തമായി എതിര്‍ക്കുകയായിരുന്നു.
ഇതേ ചൊല്ലി അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. എങ്കിലും തന്‍റെ ആഗ്രഹത്തില്‍ നിന്ന് പിന്മാറാന്‍ ത്യാഗരാജന്‍ തയ്യാറല്ലായിരുന്നു. ഏപ്രില്‍ 20ന് അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയെ ആരോ ആക്രമിച്ചു കൊലപ്പെടുത്തി സ്വണ്ണാഭരണങ്ങള്‍ കവര്‍ന്നെന്നും മുറിയിലും അമ്മയുടെ ശരീരത്തിലും മുളകുപൊടി വിതറിയിട്ടുണ്ടെന്നും ത്യാഗരാജന്‍ പോലീസിനെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മോഷണമാണെന്ന നിലപാടിലായിരുന്നു പോലീസും.
കൂടുതല്‍ അന്വേഷണത്തില്‍ ത്യാഗരാജന്‍റെ ആദ്യഭാര്യ ഉപേക്ഷിച്ചു പോയെന്നും രണ്ടാം വിവാഹത്തെച്ചൊല്ലി അമ്മയുമായി തര്‍ക്കം സ്ഥിരമായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു. ത്യാഗരാജനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും അമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam