വീട്ടമ്മയെ അപായപ്പെടുത്തി മോഷണം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ ആത്മഹത്യ ചെയ്തു

Published : Jan 18, 2018, 09:24 PM ISTUpdated : Oct 04, 2018, 11:56 PM IST
വീട്ടമ്മയെ അപായപ്പെടുത്തി മോഷണം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ ആത്മഹത്യ ചെയ്തു

Synopsis

കാസര്‍കോട്: കാഞ്ഞങ്ങാട് രാവണേശ്വരത്ത് വീട്ടമ്മയെ കഴുത്ത് മുറുക്കി ബോധരഹിതയാക്കിയശേഷം വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ചായക്കട ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ വേലാശ്വരത്തെ പച്ചിക്കാരന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണനാണ് (55) തൂങ്ങി മരിച്ചത്.

ഇയാളുടെ ഹോട്ടലിന് മുന്നിലുള്ള റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് വേലായുധന്റെ ഭാര്യ ജാനകിയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിന് വെളിയിലിറങ്ങിയപ്പോള്‍ കഴുത്തില്‍ കയറിട്ടു മുറുക്കി ബോധരഹിതയാക്കി അകത്ത് മേശയിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സമീപപ്രദേശങ്ങളിലുള്ള നിരവധി അന്യസംസ്ഥാന തൊഴിലാളികളെയടക്കം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ നിന്നും ലഭിച്ച ചില സൂചനകളെ തടര്‍ന്ന് കുഞ്ഞിക്കണ്ണന്‍ നിരീക്ഷണത്തിലായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ ഇന്നലെ രാവിലെ ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചത്. എസ്പി ഓഫീസില്‍ പോകേണ്ടതുകൊണ്ട് ചായക്കട തുറക്കുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും രാവിലെ കട വൃത്തിയാക്കാനാണെന്നും പറഞ്ഞ് പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നപ്പോള്‍ മകന്‍ അന്വേഷിച്ചെത്തിയപ്പോള്‍ കടയില്‍ കാണാത്തതിനെ തുടര്‍ന്നു പറമ്പില്‍ നടത്തിയ തിരച്ചിലിലാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കുഞ്ഞിക്കണ്ണനെ കണ്ടെത്തിയത്.

കുഞ്ഞിക്കണ്ണന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു. കുഞ്ഞിക്കണ്ണന്റെ കടയിലും പരിസരത്തെ പറമ്പിലും പോലീസ് പരിശോധന നടത്തി. ഡിവൈഎസ്പി കെ.ദാമോധരന്‍, സിഐ സി.കെ.സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ എ.സന്തോഷ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം
തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ