വെടിനിര്‍ത്തല്‍ കരാര്‍ പാളി: സിറിയ നരകതുല്യം

Web Desk |  
Published : Feb 28, 2018, 08:50 AM ISTUpdated : Jun 08, 2018, 05:44 PM IST
വെടിനിര്‍ത്തല്‍ കരാര്‍ പാളി: സിറിയ നരകതുല്യം

Synopsis

ഡമാസ്‌കസില്‍ നാലുലക്ഷത്തോളം പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

ഡമാസ്‌കസ്: റഷ്യ മുന്‍കയ്യെടുത്ത് സിറിയയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ പാളി. സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനത്തതോടെ ദിവസം അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തലെന്ന പ്രഖ്യാപനം പാഴായി. ഇതേതുടര്‍ന്ന് യുദ്ധ മേഖലകളിലേക്ക് വൈദ്യ സഹായവും ഭക്ഷ്യസാധനങ്ങളും എത്തിക്കാനുള്ള യുഎന്‍ ദൗത്യം പരാജയപ്പെട്ടു. 

തലസ്ഥാനമായ ഡമാസ്‌കസിലും കിഴക്കന്‍ ഗോഹട്ടയിലും രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഡമാസ്‌കസില്‍ നാലുലക്ഷത്തോളം പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.  അതേസമയം വെടിനിര്‍ത്തല്‍ പരാജയപ്പെടുത്തിയത് വിമതരാണെന്ന് റഷ്യ ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ