
കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് സീരിയല്‍ നടിയും മാതാവും പുത്തന്‍കുരുശ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിക്കാന്‍ എസ് ഐ അസമയത്ത് നടിയുടെ വീട്ടിലെത്തി മടങ്ങുന്നത് പതിവായി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പെരുമാറ്റ ദൂഷ്യം ആരോപിച്ച് എസ് ഐയെ തടഞ്ഞ് വെച്ച് മര്‍ദിക്കുകയാണ് ഉണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പുത്തന്‍കുരിശ് സിഐയും മൂവാറ്റുപുഴ ഡിവൈഎസ്‌പിയും എസ് ഐയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. സീരിയല്‍ നടിയുടെ പരാതിയും പ്രദേശത്തെ കഞ്ചാവ്, ലഹരിമരുന്ന് സംഘങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ എത്തിയതാണെന്നായിരുന്നു എസ് ഐയുടെ വിശദീകരണം. എന്നാല്‍ അന്വേഷണത്തിനെന്തിനാണ് സ്വകാര്യ വാഹനത്തില്‍ എത്തിയതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ മറുചോദ്യം. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനാണ് അര്‍ധരാത്രിയില്‍ സീരിയല്‍ നടിയുടെ വീട്ടിലെത്തിയതെന്ന എസ് ഐയുടെ വിശദീകരണം മുഖവിലെക്കെടുക്കാനും അവര്‍ തയ്യാറായില്ല. പെരുമാറ്റ ദൂഷ്യ ആരോപണം ശരിവെച്ച് എസ് ഐക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതോടെ കൊച്ചി റേഞ്ച് ഐ ജി എസ് ശ്രീജിത്ത് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശവും നല്‍കി. അതിനിടെ എസ് ഐയെ മര്‍ദിച്ച കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മര്‍ദനം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam