അയോധ്യയില്‍ തര്‍ക്കത്തില്‍പ്പെടാത്ത ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്ന് കേന്ദ്രം

Published : Jan 29, 2019, 10:52 AM IST
അയോധ്യയില്‍ തര്‍ക്കത്തില്‍പ്പെടാത്ത ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്ന് കേന്ദ്രം

Synopsis

രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.   

ദില്ലി:അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയുടെ അനുമതി തേടിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. തർക്കത്തിൽ അല്ലാത്ത 67 ഏക്കർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടെന്നും സ്വാമി പറഞ്ഞു. ഉടനടി നിര്‍മ്മാണം തുടങ്ങാനായാണ് ഭൂമി ആവശ്യപ്പെട്ടിരിക്കുന്നത്.  

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ അഭ്യന്തരമന്ത്രിയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും രാമക്ഷേത്ര നിർമാണം തുടങ്ങാൻ മുൻകൂർ അനുമതി വേണമെന്നാണ് കേന്ദ്ര നിലപാട് എന്നും സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഇതിനായുള്ള റിട്ട് പെറ്റീഷനാണ് കേന്ദ്രം ഇപ്പോള്‍ സമര്‍പ്പിച്ചതെന്നുമാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. 

അയോധ്യ കേസ് അനന്തമായി നീളുന്നതില്‍ അതൃപതിയുമായി കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ പരസ്യമായി രംഗത്തുവന്നിരുന്നു. അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നത് ഇനിയും വൈകരുതെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ വാക്കുകള്‍. ഇതിനു പിന്നാലെയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നുവെന്ന കാര്യം സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കെ ഹൈന്ദവ വോട്ടുകളുടെ എകീകരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് വ്യക്തം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു