
വാഷിംഗ്ടൺ: ലൈംഗികാരോപണ വിവാദം ആരോപിച്ച് ഗൂഗീൾ താക്കീത് നൽകി പുറത്താക്കിയ നാൽപത്തിയെട്ട് പേരിൽ പതിമൂന്ന് പേർ മുതിർന്ന ജീവനക്കാരെന്ന് സുന്ദർ പിച്ചൈ. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് ഇത്രയും പേർക്ക് താക്കീത് ലഭിച്ചത്. ജീവനക്കാർക്ക് അയച്ച കത്തിലാണ് സുന്ദർ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് ആൻഡ്രോയിഡ് ഉപജ്ഞാതാവായ ആൻഡി റൂബിനെയും പുറത്താക്കിയിരുന്നു.
പുറത്താക്കിയ ഒരാൾക്ക് പോലും ഗൂഗിൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. ലൈംഗികാരോപണ പരാതികൾ സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ കർശന നടപടിയായിരിക്കും കമ്പനി സ്വീകരിക്കുക എന്നും സിഇഒ വ്യക്തമാക്കി. ജീവനക്കാർക്ക് ഏത് വിധത്തിൽ വേണമെങ്കിലും കമ്പനിയോട് പരാതിപ്പെടാം. പേര് നൽകാതെ പരാതി നൽകിയാലും അതിനെതിരെ കർശനമായ നടപടി ഉണ്ടാകും. സുരക്ഷിതമായ തൊഴിലിടം ജീവനക്കാർക്ക് നൽകുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം എന്നും സുന്ദർപിച്ചൈ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam