കൊട്ടിയൂർ പീഡനക്കേസ്: മൂന്ന് പേര്‍ കുറ്റവിമുക്തര്‍

Published : Aug 01, 2018, 02:20 PM ISTUpdated : Aug 01, 2018, 02:21 PM IST
കൊട്ടിയൂർ പീഡനക്കേസ്: മൂന്ന് പേര്‍ കുറ്റവിമുക്തര്‍

Synopsis

കൊട്ടിയൂരില്‍ ഫാദർ റോബിൻ പ്രതിയായ ബലാത്സംഗക്കേസിൽ മൂന്ന് പേരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കി. ഡോ. സിസ്റ്റർ ടെസി ജോസ്, ഡോ.ഹൈദരാലി സിസ്റ്റ‍ർ ആൻസി മാത്യു എന്നിവരെയാണ് സുപ്രീംകോടതി ഒഴിവാക്കിത്. 

ദില്ലി: കുപ്രസിദ്ധമായ കൊട്ടിയൂർ ബലാൽസംഗക്കേസിൽ മൂന്ന് പേരെ കുറ്റവിമുക്തരാക്കി. സിസ്റ്റ‍ർമാരായ ആൻസി മാത്യു, ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവർക്കെതിരെ തെളിവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഫാദർ തോമസ് ജോസഫ് തേരകവും സിസ്റ്റർ ബെറ്റി ജോസഫും വിചാരണ നേരിടണം.

കേസുമായി ബന്ധപ്പെട്ട് പല സുപ്രധാന പരാമർശങ്ങളും കോടതി നടത്തിയിരുന്നു. വൈദികർ ഉൾപ്പെട്ട പീഡന കേസുകൾ ഞെട്ടൽ ഉണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകൾ പള്ളികളുമായി ബന്ധപ്പെട്ടാണ്, ഇത് ആശങ്കാജനകമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ ബെഞ്സിന്റേയാണ് പരാമർശം.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നാണ് കേസ്.  പോക്‌സോ ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് കേസിലെ ഒന്നാം പ്രതിയായ ഫാദർ റോബിൻ വടക്കുംചേരി തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ