ചോദ്യപേപ്പര്‍ ചോര്‍ച്ച: പുനഃപരീക്ഷക്കെതിരെയുളള ഹര്‍ജിയില്‍ വാദം ബുധനാഴ്ച

Web Desk |  
Published : Apr 02, 2018, 12:39 PM ISTUpdated : Jun 08, 2018, 05:50 PM IST
ചോദ്യപേപ്പര്‍ ചോര്‍ച്ച: പുനഃപരീക്ഷക്കെതിരെയുളള ഹര്‍ജിയില്‍ വാദം ബുധനാഴ്ച

Synopsis

സിബിഎസ്ഇ ഹര്‍ജിയില്‍ ബുധനാഴ്ച വാദം.

ദില്ലി: സിബിഎസ്ഇ പുന:പരീക്ഷയ്ക്ക് എതിരെയുളള ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും. മലയാളിയായ രോഹന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് ദില്ലി ഹൈക്കോടതി അറിയിച്ചു.  

അതേസമയം, പ്ലസ്ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം.  പത്താം ക്ലാസ് കണക്ക് പുനഃപരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്തും. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനം എടുക്കും. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നത് ദില്ലിയിലും ഹരിയാനയിലും മാത്രമെന്ന് സിബിഎസ്ഇ അറിയിച്ചു.കണക്ക് പരീക്ഷ ഹരിയാനയിലും ദില്ലിയിലും മാത്രമാണ് നടക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വന്‍ പ്രതിഷേധമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ ഉയര്‍ന്നു വരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്ത മഴയിൽ നാടൊന്നാകെ മുങ്ങി, പിന്നാലെ ഉരുൾപൊട്ടലും; മരണം 44, പത്ത് ലക്ഷത്തിലധികം ആളുകൾ ബംഗ്ലാദേശിൽ ഒറ്റപ്പെട്ടു
ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു; രാജസ്ഥാനിൽ വൻ വിവാദം