
ദില്ലി: എസ് ഹരീഷിന്റെ മീശ നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് അടിയന്തിരമായി കേൾക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു.
രാധാകൃഷ്ണന്‍ എന്ന ആളാണ് നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന‌് ആവശ്യപ്പെട്ട കോടതിയെ സമീപിച്ചത്. പുസ്തകം മുഴുവനായും നിരോധിക്കണമെന്നാണോ ഹർജിക്കാരുടെ ആവശ്യമെന്ന് കോടതി ചോദിച്ചു.
പുസതകം നിരോധിക്കേണ്ടതാണെന്നും ഇന്ന് പുസ്തകം പുറത്തിറങ്ങുകയാണെന്നും ഹർജിക്കാരന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. പുസ്തകത്തിലെ വിവാദ ഭാഗത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ വായിച്ച ശേഷമാണ് കേസ് നാളെ പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam