
തിരുവനന്തപുരം: ലൈംഗിക പീഡനം ചെറുക്കാൻ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കില്ല. സ്വാമി ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങിയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകി. സ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചതിന് ജാമ്യലഭിക്കാവുന്ന വകുപ്പ് പ്രകാരം യുവതിക്കെതിരെ കേസെടുക്കാൻ പേട്ട പൊലീസ് തീരുമാനിച്ചുവെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിന് തുടർന്ന് കേസെടുത്തില്ല. യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. സ്വാമിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് . ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചുവെന്നാണ് മൊഴി . സ്വയം ജനേന്ദ്രിയം മുറിച്ചുവെന്ന് ഡോക്ടര്‍ക്ക് ആദ്യം നൽകിയ മൊഴി സ്വാമി പൊലീസിന് മാറ്റി നല്‍കുകയായിരുന്നു. കാൽതടവികൊണ്ടിരിക്കുന്നതിനിടെ ജനനേന്ദ്രിയം മുറിച്ചുവെന്നാണ് പുതിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനായിരുന്നു പൊലീസ് നീക്കം.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പൻമന ആശ്രമത്തിലെ ഗംഗേശാനന്ദതീർത്ഥ പാദ എന്നറിയപ്പെടുന്ന ശ്രീഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടേത് ധീരമായ നടുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്നലെ രാത്രി പത്തരയോടെ യുവതിയുടെ വീട്ടിൽ വെച്ചാണ് സംഭവം. ലൈംഗികതിക്രമത്തിന് ശ്രമിച്ച 54കാരനായ ശ്രീഹരിയെന്ന ഗംഗേശാനന്ദ തീർത്ഥപാതയുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റുകയായിരുന്നു. സ്വാമിയെ ആക്രമിച്ചകാര്യം യുവതി തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ചറിയിച്ചത്.
സംഭവത്തെ കുറിച്ച് യുവതി മൊഴി ഇതാണ്. വർഷങ്ങളായി സ്വാമിയുടെ ഉപദ്രവം സഹിക്കുന്നു. വീട്ടുകാർ അന്ധമായി സ്വാമിയെ വിശ്വസിച്ചിരുന്നതിനാൽ തന്നെ ഉപദ്രവിക്കുന്ന കാര്യം വിശ്വസിക്കുമായിരുന്നില്ല. ഒരുഘട്ടത്തിൽ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ വീട്ടിലെത്തിയ സ്വാമി ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെങ്കിലും വഴങ്ങിയില്ല. രാത്രിയിൽ മുറിയിൽ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി. ഈ കത്തിപിടിച്ചുവാങ്ങിയാണ് ജനനേന്ദ്രിയം മുറിച്ചത്. പൊലീസെത്തിയ ശേഷമാണ് വീട്ടുകാർ പോലും വിവരമറിയുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീഹരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പോക്സോയും ബലാൽസംഗവും ചുമത്തിയാണ് അറസ്റ്റ്.
യുവതി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. 10 വർഷമായി കുടുംബത്തിന് സ്വാമിയുമായി ബന്ധമുണ്ടെന്നാണ് യുവതിയുടെ മൊഴി. സ്വയം ജനേന്ദ്രിയം മുറിച്ചുവെന്ന് ഡോക്ടറിന് ആദ്യം മൊഴി നൽകിയ സ്വാമി പൊലീസിന് നൽകിയമൊഴിയിൽ മാറ്റം വരുത്തി. കാൽതടവികൊണ്ടിരിക്കുന്നതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുവെന്നാണ് മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam