
ചെങ്ങന്നൂര്‍: സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ. കാലാനുസൃതമായി ഐടിഐ സിലബസ് പരിഷ്കരിക്കും.
മികവിന്‍റെ കേന്ദ്രങ്ങളായി ഐടിഐകളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതിയ കോഴ്സുകൾ തുടങ്ങും. കാലഹരണപ്പെട്ടതും അപ്രധാനമായതുമായ കോഴ്സുകൾ നിര്‍ത്തലാക്കും. ഐടിഐകളിലെ വിദ്യാര്‍ത്ഥികൾക്ക് പരിശീലനവും തൊഴിലവസരവും ഉണ്ടാക്കാൻ സര്‍ക്കാര്‍ മുൻകയ്യെടുക്കും. ഐടിഐകളിലെ വര്‍ക്ക്ഷോപ്പുകളുടെ പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂരിൽ പുതുതാതി പണികഴിപ്പിച്ച ഓഫീസ് കെട്ടിടവും വനിത ഐടിഐ ഹോസ്റ്റലും മന്ത്രി ഉദ്ഘാടനം ചെയ്തു. 74 കോടി രൂപയുടെ വികസന പദ്ധതിയാണ് ചെങ്ങന്നൂര്‍ ഐടിഐയ്ക്കായി സര്‍ക്കാര്‍ അനുമതി നൽതിയത്. ജില്ലയിൽ സംഘടിപ്പിച്ച തൊഴിൽ മേള സ്പെക്ട്രം 2019ഉം മന്ത്രി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ-പത്തനംതിട്ട ജില്ലകളിൽ പ്രളയബാധിത പ്രദേശങ്ങളിൽ സേവനം അനുഷ്ടിച്ച നൈപുണ്യ കര്‍മ്മസേനാ പ്രവര്‍ത്തകരെ മന്ത്രി ആദരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam