പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനമായി തമിഴ്നാട്

Published : Jan 01, 2019, 05:00 PM IST
പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനമായി തമിഴ്നാട്

Synopsis

തമിഴ്നാട് ഇന്ന് മുതല്‍ പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനമാണ്. നിരോധിത ഉത്തരവ് ലംഘിക്കുന്ന വ്യാപാരികള്‍ക്ക് എതിരെ കര്‍ക്കശ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

ചെന്നൈ: പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനമായി തമിഴ്നാട്. നിരോധിത ഉത്തരവ് ലംഘിക്കുന്ന വ്യാപാരികള്‍ക്ക് എതിരെ കര്‍ക്കശ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം പ്ലാസ്റ്റിക്ക് നിരോധനം പൂര്‍ണ്ണമായി നടപ്പാക്കാന്‍ ആകില്ലെന്നാണ് വ്യാപാര സംഘടനയുടെ നിലപാട്.

ഒരിക്കല്‍ ഉപയോഗിച്ചതിന് ശേഷം മാലിന്യമായി തള്ളുന്ന 14ഇനം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്. എല്ലാ വലിപ്പത്തിലുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, കുടിവെള്ള പാക്കറ്റുകള്‍, സ്ട്രോ,പ്ലാസ്റ്റിക്ക് കൊടികള്‍, പ്ലാസ്റ്റിക്ക് ആവരണമുള്ള കപ്പുകള്‍ തുടങ്ങിയവ നിരോധന പട്ടികയില്‍ ഉണ്ട്. പകരം തുണി,മുള,പേപ്പര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച സഞ്ചികളും സെറാമിക് പ്ലേറ്റുകള്‍,മണ്‍പാത്രങ്ങള്‍ പോലുള്ള പ്രകൃതി സൗഹൃത വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് 1,200 കമ്പനികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിലവില്‍ കൈവശമുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ഈ മാസം 15നകം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഉടമകള്‍ കൈമാറണം.

കച്ചവട സ്ഥാപനങ്ങള്‍ക്ക് പിഴവിധിക്കുകയോ കട സീല്‍ വയ്ക്കുകയോ ചെയ്താല്‍ സംസ്ഥാന വ്യാപകമായി കടയടച്ച് പ്രക്ഷോപം നടത്താനാണ് തമിഴ്നാട് വ്യാപാര സംഘടനയുടെ തീരുമാനം.നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് വ്യാപാര സംഗടന മദ്രാസ് ഹൈക്കോടതി സമീപിച്ചിരുന്നെങ്കിലും കോടതി ഇടപെടാന്‍ വിസ്സമതിച്ചിരുന്നു.ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ആയിരത്തോളം സ്ക്വാഡുകളെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.കേരളം അടക്കമുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്ക് എത്തുന്നത് തടയാന്‍ അതിര്‍ത്തിയിലും സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ
'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'