ചുംബന വീഡിയോ വൈറലായതോടെ അദ്ധ്യാപകന് ജോലി നഷ്ടമായി

Web Desk |  
Published : Mar 23, 2018, 05:52 PM ISTUpdated : Jun 08, 2018, 05:51 PM IST
ചുംബന വീഡിയോ വൈറലായതോടെ അദ്ധ്യാപകന് ജോലി നഷ്ടമായി

Synopsis

വിദ്യാര്‍ത്ഥിയുമായുള്ള ചുംബന വീഡിയോ വൈറലായതോടെ അദ്ധ്യാപകന് ജോലി നഷ്ടമായി

ഷാന്‍ക്‌സി : വിദ്യാര്‍ത്ഥിയുമായുള്ള ചുംബന വീഡിയോ വൈറലായതോടെ അദ്ധ്യാപകന് ജോലി നഷ്ടമായി. ചൈനയിലെ  ഷാന്‍ക്‌സി പ്രവിശ്യയിലാണ് വൈറല്‍ വീഡിയോ അദ്ധ്യാപകന്‍റെ പണി തെറിപ്പിച്ചത്.ജിയ എന്ന അദ്ധ്യാപകനാണ് അച്ചടക്കനടപടി നേരിട്ടത്. സ്കൂളില്‍ ഇയാള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനി ഇയാളുടെ വീട്ടില്‍ സ്വകാര്യ ട്യൂഷന് വന്നിരുന്നു. ഈ കുട്ടിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 കുട്ടിയെ ചുംബിക്കുന്നത് അദ്ധ്യാപകന്‍ തന്നെയാണ് ഫോണില്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വീഡിയോ ഷെയറിം ആപ്പായ ക്യുസോണ്‍ വഴി ദൃശ്യങ്ങള്‍ അബന്ധവശാല്‍ വൈറലായി. ഇദ്ദേഹത്തെ പിന്‍തുടരുന്നവര്‍ക്കും ദൃശ്യം ലഭ്യമായി. മാര്‍ച്ച് 11 നാണ് വീഡിയോ ചിത്രീകരിച്ചത്. 47 കാരനായ അദ്ധ്യാപകന്‍ കൗമാരക്കാരിയുടെ ചുണ്ടില്‍ ഉമ്മവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

വിദ്യാര്‍ത്ഥിനിയെ മടിയിലിരുത്തി ഉമ്മവെയ്ക്കുന്ന ദൃശ്യം ഇയാള്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് തനിക്ക് മാത്രം കാണാന്‍ കഴിയുന്ന ഓണ്‍ലി മീ എന്ന ഒപ്ഷന്‍ നല്‍കി ഇയാള്‍ വീഡിയോ തന്റെ ക്യുസോണ്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അബദ്ധവശാല്‍ ഓള്‍ മൈ ഫ്രണ്ട്‌സ് എന്ന ഒപ്ഷനാണ് നല്‍കിയത്.

ഇതോടെ ദൃശ്യങ്ങള്‍ വൈറലാകുകയായിരുന്നു. ഇതോടെയാണ് അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്.  പുറത്താക്കിയതിന് പുറമേ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് ഇതുവരെ ഈടാക്കിയ ട്യൂഷന്‍ ഫീസ് മടക്കി നല്‍കാനും സ്‌കൂള്‍ ഇയാളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍
ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും