
ലഖ്നൗ: മൂന്നാം ക്ലാസുകാരനെ വിവസ്ത്രനാക്കി അദ്ധ്യാപിക മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗ്വാൾട്ടോളിലാണ് സംഭവം. സഹപാഠികളായ നാൽപ്പതോളം വിദ്യാർത്ഥികളുടെ മുന്നിൽ വച്ചാണ് അദ്ധ്യാപിക കുട്ടിയെ നഗ്നനാക്കി മർദ്ദിച്ചതെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു.
ജനുവരി അഞ്ചിന് നടന്ന പീഡന വിവരം രണ്ട് ദിവസം കഴിഞ്ഞാണ് തങ്ങൾ അറിഞ്ഞതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ട്യൂഷന് വരാത്തതാണ് ടീച്ചറെ പ്രകേപിപ്പിച്ചത്. അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തനിക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്ന് അധ്യാപികയായ സഹീൻ ഫാത്തിമ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സ്കൂൾ പ്രിൻസിപ്പൽ ഇതുവരെ തയ്യാറായിട്ടില്ല. സംഭവം വിവാദമായത്തോടെ അധ്യാപകരെ നിരീക്ഷിക്കുന്നതിനു വേണ്ടി ക്ലാസ് മുറികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നകാന്‍ ഗ്വാൾട്ടോളി പൊലീസ് സ്കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam