
നാഗ്പൂര്‍: വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചത് മൂന്ന് ദിവസം. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈഭവ് വിലാസ് തപ്‌തേ എന്നയാൾക്കെതിരെ കേസെടുത്തു. ഒളിവിൽ കഴിയുന്ന ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തിയെന്ന് പൊലീസ് വിശദമാക്കി.
ബ്രംപുരിയിലെ ഒരു കടയില്‍ ജോലി നോക്കുന്നയാളാണ് വൈഭവ്. അതേ കടയിലാണ് പെണ്‍കുട്ടിയുടെ അമ്മയും ജോലി നോക്കിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വൈഭവ് പെണ്‍കുട്ടിയുടെ വീട്ടില്‍ വരികയും അമ്മയോട് സംസാരിച്ച ശേഷം പുറത്തിറങ്ങിയ ഇയാൾ പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്പര്‍ എഴുതി കൊടുക്കുകയുമായിരുന്നു. പിറ്റേ ദിവസം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കുട്ടിയെ ജോലി ചെയ്യുന്ന കടയുടെ മുമ്പില്‍ വരാന്‍ പറയുകയും ഇവിടെ വെച്ച് ഇയാൾ വിവാഹ വാഗ്ദാനം നല്‍കുകയുമായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് പരാതി.
വിവാഹത്തിന്റെ കാര്യം പെണ്‍കുട്ടി സൂചിപ്പിച്ചപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട് വിട്ട ശേഷം ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറുപടി ലഭിക്കാതെ ആയതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam