തലയോലപ്പറമ്പ് കൊലപാതകം; മണ്ണിനടയില്‍ നിന്ന് തുടയെല്ലുകളും കിട്ടി

Published : Dec 20, 2016, 06:37 PM ISTUpdated : Oct 05, 2018, 02:17 AM IST
തലയോലപ്പറമ്പ് കൊലപാതകം; മണ്ണിനടയില്‍ നിന്ന് തുടയെല്ലുകളും കിട്ടി

Synopsis

കോട്ടയം: തലയോലപ്പറമ്പ് കൊലപാതകകേസില്‍  മാത്യുവിന്റേതെന്ന് കരുതുന്ന തുടയെല്ലുകള്‍ പൊലീസ്  കണ്ടെടുത്തു. മൃതദേഹം കുഴിച്ചു മൂടാന്‍ പ്രതി അനീഷിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് പൊലീസ് അന്വേഷിക്കും. തലയോലപ്പറമ്പ് മാത്യു കൊലപാതക കേസിന് ബലമേകിയാണ് തുടയെല്ലുകള്‍ അന്വേഷണ സംഘം മൂന്നു നില കെട്ടിടത്തിന്റെ സമീപത്ത് നിന്ന് കുഴിച്ചെടുത്തത്.

കഴിഞ്ഞ ദിവസം കൈയുടെയും കാലുകളുടെയും എല്ലുകള്‍ കണ്ടെടുത്തിരുന്നു. മണ്ണിനടയില്‍ നിന്ന് കിട്ടിയ വാച്ച് മാത്യുവിന്റേതാണ് മകള്‍ തിരിച്ചറിഞ്ഞിരുന്നു . എല്ലുകള്‍ മാത്യുവിന്റേതാണെന്ന ഉറപ്പാക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തും. ഇതിനായി മാത്യുവിന്റെ മകള്‍, ഭാര്യ, സഹോദരന്‍ എന്നിവരുടെ രക്തസാംപിളുകള്‍ എടുത്തു. മൃതദേഹാവശിഷ്‌ടങ്ങള്‍ തേടിയുള്ള പരിശോധന നിര്‍ത്തി.

പ്രതി അനീഷിന് മറ്റാരുടെയും സഹായം കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.അതേസമയം, ഇക്കാര്യം സ്ഥിരികരിക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യും. 2008 നവംബര്‍ 25 ന് അനീഷ് മാത്യുവിനെ കഴുത്തില്‍ കയറുമുറുക്കി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. അതിന് ശേഷം മൃതദേഹം അനീഷിന്റെ കടയുടെ പിന്‍ഭാഗത്ത് കുഴിച്ചിട്ടു. പിന്നേട് മൃതദേഹത്തില്‍ നിന്ന് നെഞ്ചിന്റെ ഭാഗം മുറിച്ചു മാറ്റി പുഴയോരത്ത് തള്ളിയെന്നാണ് പ്രതിയുടെ കുറ്റസമ്മതം.കള്ളനോട്ട് കേസില്‍ അനീഷിന്റെ സഹതടവുകാരനായ പ്രേമനാണ് കൊലപാതക വിവരവും കുഴിച്ചിട്ട സ്ഥലവും സ്ഥിരീകരിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായ മൊഴി നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും', പ്രതികരിച്ച് ഗണേഷ് കുമാർ
2 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഉമ തോമസ്, വക്കീൽ നോട്ടീസ് അയച്ച് എംഎൽഎ; ജിസിഡിഎും മൃദംഗവിഷനും എതിർകക്ഷികൾ